ആരോപണങ്ങള്‍ നിഷേധിച്ച് ഹൈബി ഈഡന്‍ എംപി; ‘മോന്‍സണിന്റെ വീട്ടില്‍ പോയത് പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ വിളിച്ചപ്പോള്‍’

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെടുത്തി തന്റെ പേര് hibi eden mpവലിച്ചിഴയ്ക്കുന്നതിനെതിരെ ഹൈബി ഈഡന്‍ എംപി. മോന്‍സണിന്റെ ഫോണ്‍ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കണം. താനുമായി ഏതെങ്കിലും ഫോണ്‍ സംഭാഷണം നടത്തുകയോ, തട്ടിപ്പിന് കൂട്ടുനില്‍ക്കുകയോ ചെയ്‌തെന്ന് ഇരയായവര്‍ വ്യക്തതയോടെ വെളിപ്പെടുത്തണം. തനിക്കെതിരെ അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്നും ഹൈബി ഈഡന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.
‘മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പേരും ചിത്രങ്ങളും നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ വേണ്ടവിധത്തില്‍ അന്വേഷണം നടത്തണം. തട്ടിപ്പിന് ഇരായായവര്‍ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെങ്കില്‍ അവര്‍ക്കെതിരെയും സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും അപകീര്‍ത്തിപ്പെടുത്തലിന് കേസ് കൊടുക്കുമെന്നും എംപി വ്യക്തമാക്കി.
പ്രവാസി മലയാളി ഫെഡറേഷന്‍ അവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായി വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചത്. ആ സന്ദര്‍ശനത്തില്‍ പുരാവസ്തുക്കളെന്ന പേരില്‍ നടത്തുന്ന മ്യൂസിയത്തിലേക്ക് പോലും പ്രവേശിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ താനുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്ത തെറ്റാണെന്നും ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു.
Read Also : ബലാത്സംഗ കേസിലെ ഇരയെ മോന്‍സണ്‍ ഭീഷണിപ്പെടുത്തിയതായി പരാതി
ഇതിനിടെ മോന്‍സണ്‍ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1.68 കോടി രൂപ തട്ടിയെന്ന് കാണിച്ചാണ് രാജീവ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Story Highlights: hibi eden mp , monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here