കപിൽ സിബിലിന് ശശി തരൂരിന്റെ പിന്തുണ; ബിജെപിക്കെതിരെ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം
കപിൽ സിബിലിന് പിന്തുണയുമായി ശശി തരൂർ എം പി. കപിൽ സിബിൽ യഥാർത്ഥ കോൺഗ്രസ് പ്രവർത്തകനാണ്. അദ്ദേഹം പറയുന്നത് കേൾക്കണം,കൂടാതെ വിയോജിപ്പ് അറിയിക്കേണ്ടത് അക്രമത്തിലൂടെയല്ല. ബിജെപിക്കെതിരെ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷയ്ക്കെതിരെ വിമർശനമുന്നയിച്ച കപിൽ സിബലിനെതിരെ ഇന്നലെ രാത്രി കോൺഗ്രസിലെ ഒരുവിഭാഗം പ്രതിഷേധമാർച്ച് നടത്തി. ഡൽഹി യൂത്ത് കോൺഗ്രസിന്റെ പേരിൽ നടത്തിയ മാർച്ചിൽ കപിൽ സിബലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.
പാർട്ടിയുടെ നല്ലകാലത്ത് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയ കപിൽ സിബൽ അടക്കമുള്ളവർ പാർട്ടിയിൽ നിന്ന് പുറത്തുപോകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉടൻ വിളിച്ചുചേർക്കണമെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് വീണ്ടും ആവശ്യപ്പെട്ടു.
Read Also : സഖ്ലൈൻ മുഷ്താഖ് പാകിസ്താൻ ടീമിന്റെ പരിശീലകനായേക്കും
വേഗം സുഖംപ്രാപിക്കുക എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. കപിൽ സിബലിന്റെ വീടിനുമുന്നിൽ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ വീടിന് നേരെ തക്കാളി എറിയുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു. പാർട്ടി വിടുക, ബോധത്തിലേക്ക് തിരികെയെത്തുക എന്നതായിരുന്നു പ്ലക്കാർഡുകളിലെ ആവശ്യം. പഞ്ചാബ് പ്രശ്നം മുൻനിർത്തി നേതൃത്വം കൈക്കൊള്ളുന്ന തീരുമാനങ്ങളെ രൂക്ഷമായാണ് ഇന്നലെ കപിൽ സിബൽ വിമർശിച്ചത്.
കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷനില്ലെന്ന് കുറ്റപ്പെടുത്തിയ കപിൽ സിബൽ, തീരുമാനം എടുക്കുന്നത് ആരെന്ന് അറിയില്ലെന്നും പാർട്ടി വിടുന്നത് നേതൃത്വം വിശ്വസ്തരെന്ന് കരുതിയവരാണെന്നും പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പാർട്ടി ഈ രീതിയിൽ എത്തിയതിൽ ദുഃഖമുണ്ടെന്നും കൂട്ടിച്ചേർത്തു.
Story Highlight: sashitharoor-support-over-kapilcibil-issue-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here