Advertisement

മോൻസൺ മാവുങ്കൽ വിവാദത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഉന്നം വയ്‌ക്കേണ്ടെന്ന്‌ സിപിഐഎം

October 1, 2021
Google News 1 minute Read

മോൻസൺ മാവുങ്കൽ വിവാദത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ലക്ഷ്യം വയ്‌ക്കേണ്ടെതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും, കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരാനുണ്ടെന്നും മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അറിയിച്ചു. കേസിൽ പൊലീസിനുണ്ടായ വീഴ്ച്ചകൾ അന്വേഷണ പരിധിയിൽ ഉണ്ട്. വിശദാംശങ്ങൾ പുറത്ത് വരാനുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Read Also : പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാൻ പഞ്ചാബും കൊൽക്കത്തയും ഇന്നിറങ്ങും

അതേസമയം, മോൻസൺ മാവുങ്കൽ വിഷയത്തിൽ നിയമോപദേശം തേടി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകുന്നതിനെ കുറിച്ചാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നിയമോപദേശം തേടിയത്. കൊച്ചിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നാണ് കെ സുധാകരൻ നിയമോപദേശം തേടിയത്.

വ്യാജ ചികിത്സ നൽകിയതിൽ കേസ് നൽകണമോയെന്ന കാര്യം ആലോചനയിൽ. മോൻസൺ തന്റെ പേര് ദുരുപയോഗം ചെയ്‌ത്‌ പണം തട്ടിയോ എന്ന് പരിശോധിക്കും. ഇതിന് പുറമേ തന്റെ പേര് പരാമർശിച്ചതിന് പരാതിക്കാരനായ അനൂപിന് എതിരെ മാനനഷ്ടത്തിനും പരാതി നൽകും. ഒരാഴ്ച്ചയ്ക്കകം നടപടിയുണ്ടാവുമെന്നാണ് സൂചന. കേസിന്റെ പുരോഗതി വിലയിരുത്തി പരാതി നൽകിയാൽ മതിയെന്നാണ് നിയമോപദേശം. അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയും കേസ് നൽകിയേക്കും.

ഇത് സംബന്ധിച്ച് സുധാകരൻ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്. മോൻസൺ മാവുങ്കലിനെതിരായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇയാൾക്ക് സുധാകരനുമായുള്ള ബന്ധത്തെ സാധൂകരിക്കുന്ന ചിത്രങ്ങളും ഓഡിയോക്ലിപ്പും പുറത്ത് വന്നിരുന്നു. എന്നാൽ മോൻസണുമായി തനിക്ക് പണമിടപാട് ബന്ധമില്ലെന്നും ചികിത്സാർത്ഥം മോൻസണെ കണ്ടിട്ടുണ്ടെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.

Story Highlights: cm-pinarayi-vijayan-says-k-sudhakaran-should-not-be-targeted-in-monson-case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here