ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യം; കെജിഎംഒഎ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിച്ചു

ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടേഴ്‌സ് സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിച്ചു.ഡോക്ടേഴ്‌സിനെ അവഹേളിക്കുന്ന ശമ്പള പരിഷ്‌കരണം പിൻവലിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച മുതൽ നിസഹകരണ പ്രതിഷേധം ആരംഭിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി. ഡോക്ടേഴ്‌സിനെ മെഡിക്കൽ ബന്ദ് നടത്താൻ നിർബന്ധിതരാക്കരുതെന്നായിരുന്നു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചഐഎംഎയുടെ മുന്നറിയിപ്പ്. ( KGMOA secretariat strike )
കൊവിഡ് പ്രതിരോധത്തിന്റെ നട്ടെല്ലായ ഡോക്ടേഴ്‌സിന് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ആനുകൂല്യങ്ങൾ നൽകിയപ്പോൾ, കേരളത്തിൽ നേരിട്ടത് കടുത്ത അവഗണനയെന്നാണ് ഡോക്ടേഴ്‌സിന്റെ പരാതി. ആനുപാതികമായ വർധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പതിനൊന്നാം ശമ്പള പരിഷ്‌കരണ ഉത്തരവിലൂടെ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും ശമ്പളവും വെട്ടിക്കുറച്ചു. ഡോക്ടേഴ്‌സിനെ അവഹേളിക്കുന്ന ശമ്പള പരിഷ്‌കരണ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും അവഗണിച്ചു. പ്രതിഷേധം കടുപ്പിച്ച് കൊണ്ട് അവകാശങ്ങൾ നേടിയെടുക്കുമെന്ന്
തിങ്കളാഴ്ച മുതൽ ഓൺലൈൻ ഉൾപ്പെടെയുള്ള എല്ലാ യോഗങ്ങളും, പരിശീലനങ്ങളും ബഹിഷ്‌കരിക്കുകയും ഇ-സഞ്ജീവിനിയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുമെന്നും ഡോക്ടേഴ്‌സ് വ്യക്തമാക്കി. ഗഏങഛഅ സമരത്തെ പിന്തുണച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയും രംഗത്തെത്തി.
Read Also : നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം: സെക്രട്ടേറിയറ്റ് അംഗങ്ങളോട് വിശദീകരണം തേടി സിപിഐഎം
രോഗീപരിചരണവും ചികിത്സയും മുടങ്ങാതെയാണ് തിങ്കളാഴ്ച്ച മുതലാരംഭിക്കുന്ന നിസഹകരണ സമരം.എന്നാൽ ഓൺലൈൻ ചികിത്സാ സംവിധാനമായ ഇ സഞ്ജീവനയിൽ നിന്ന് മാറി നിൽക്കാനുള്ള ഡോക്ടേഴ്‌സിന്റെ തീരുമാനം, സർക്കാരിന് തിരിച്ചടിയാകും.
Story Highlights: KGMOA secretariat strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here