Advertisement

‘ആർഎസ്എസ് അനുകൂല നയവും ഇസ്ലാം വിരുദ്ധതയും’; ഫേസ്ബുക്കിനെതിരെ വീണ്ടും വെളിപ്പെടുത്തൽ

October 6, 2021
Google News 2 minutes Read
Facebook RSS Hate Speech

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗെൻ. ഇന്ത്യയിലെ ഫേസ്ബുക്കിൻ്റെ നയം ആർഎസ്എസിന് അനുകൂലമാണ് എന്ന് ഫ്രാൻസസ് വെളിപ്പെടുത്തി. ആർഎസ്എസിന്റെ വിദ്വേഷ പ്രചാരണങ്ങളോട് ഫേസ്ബുക്ക് കണ്ണടയ്ക്കുകയാണ് എന്നും ഇസ്ലാം വിരുദ്ധതയെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുകയാണ് എന്നും ഫേസ്ബുക്കിൻ്റെ ഡാറ്റാ സയന്റിസ്റ്റായി പ്രവർത്തിച്ചിരുന്ന ഹോഗെൻ ആരോപിച്ചു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ഇവർ അമേരിക്കൻ സെക്യൂരിറ്റി കമ്മീഷന് പരാതി നൽകി. (Facebook RSS Hate Speech)

2021 വരെ ഫേസ്ബുക്കിൽ ഡാറ്റാ സയന്റിസ്റ്റായി പ്രവർത്തിച്ചിരുന്നയാളാണ് ഫ്രാൻസെസ് ഹോഗെൻ. ഫേസ്ബുക്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ഇവർ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

“ആർഎസ്എസ് അനുകൂലികളും അത്തരം പേജുകളും ഗ്രൂപ്പുകളും വിദ്വേഷ പ്രചാരണം പ്രോത്സാഹിപ്പിക്കുകയാണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളെ ഉന്നം വച്ച് ഇവർ ഇസ്ലാം വിരുദ്ധതയും പ്രചരിപ്പിക്കുന്നു.”- മേരിക്കൻ സെക്യൂരിറ്റി കമ്മീഷന് നൽകിയ പരാതിയിൽ ഹോഗെൻ വ്യക്തമാക്കുന്നു.

Read Also : ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്പ് പണിമുടക്ക്; സക്കർബർഗിനു നഷ്ടം 52,246 കോടി രൂപ

അതേസമയം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ (52,246 കോടി രൂപയിലധികം). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെർഗ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഫേസ്ബുക്കിൻ്റെയും സഹ കമ്പനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുറഞ്ഞു.

ഇത്ര ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കർബർഗ് പിന്നിലേക്കിറങ്ങി. നിലവിൽ ബിൽ ഗേറ്റ്സിനു പിറകിൽ അഞ്ചാം സ്ഥാനത്താണ് സക്കർബെർഗ്. ടെസ്‌ല, സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്, ആമസോൺ ഉടമ ജെഫ് ബെസോസ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഫ്രഞ്ച് വ്യവസായി ബെർനാൾഡ് അർനോൾട്ട് മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

മണിക്കൂറുകൾ നീണ്ട സേവന തടസത്തിനുശേഷമാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ തിരിച്ചെത്തിയത്. ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു.ഫേസ്ബുക്ക് സിഇഒ മാർക് സുക്കർബെർഗും സേവനങ്ങൾ തടസപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.

Story Highlights: Facebook Alleging RSS Promoting Hate Speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here