മുല്ലപ്പെരിയാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ആശങ്ക വേണ്ട; മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ ഇനി ഉയർത്തില്ലെന്നും ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടത് കൊണ്ട് ആശങ്കവേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ആവശ്യപ്പെതിനെ തുടർന്നാണ് നേരത്തെ ഷട്ടറുകൾ തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ കുറച്ച് മുൻപ് ഉയർത്തിയിരുന്നു . ഒന്ന്,അഞ്ച്, ആറ് ഷട്ടറുകൾ 50 സെ മീ വീതമാണ് ഉയർത്തിയത്. 1,299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും. ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2,974 ഘനയടിയാകും.നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ 70 സെ മീ വീതം ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതൽ ഷട്ടറുകൾ തുറന്നത്.
Read Also : മുല്ലപ്പെരിയാർ ഡാം അൽപ സമയത്തിനകം തുറക്കും; തയാറെടുപ്പുകൾ പൂർത്തിയായി: വെള്ളം ഒഴുകുന്ന മേഖലകളിൽ ജാഗ്രത
അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഡാമിന്റെ പഴക്കവും സംഭരണ ശേഷിക്കുറവും തമിഴ്നാട് സർക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് റവന്യു മന്ത്രി അറിയിച്ചു. തമിഴ്നാടിൻറെ ഭാഗത്ത് നിന്നും പോസിറ്റിവായ സമീപനമാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : Roshy augustine about mullaperiyar dam open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here