വീണ്ടും ചൈനയുടെ കൈയേറ്റം; അരുണാചലിൽ 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
അരുണാചൽ പ്രദേശിൽ വീണ്ടും ചൈനയുടെ കൈയേറ്റം. ചൈനീസ് കൈയേറ്റം സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ ദേശീയ മാധ്യമമായ എൻ.ഡി.ടി.വി പുറത്തു വിട്ടു. 60 കെട്ടിടങ്ങൾ അടങ്ങുന്ന ഉപഗ്രഹ ചിത്രമാണ് മാധ്യമം പുറത്തു വിട്ടത്. 2019 ൽ ഇവിടെ ഈ കെട്ടിടങ്ങളുണ്ടായിരുന്നില്ല. ഒരു വർഷം കൊണ്ടാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ അരുണാചലിൽ തന്നെ ചൈന ഒരു ഗ്രാമം നിർമിച്ചിരുന്നു. ഇവിടെ നിന്നും 93 കിലോമീറ്റർ കിഴക്കായാണ് പുതിയ കൈയേറ്റം. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കും (എൽഎസി) അന്താരാഷ്ട്ര അതിർത്തിക്കും ഇടയിലുള്ള മേഖലയിൽ ഏകദേശം 6 കിലോമീറ്റർ അകലെയാണ് രണ്ടാമത്തെ എൻക്ലേവ് സ്ഥിതി ചെയ്യുന്നത്. കെട്ടിടങ്ങളിൽ ആൾപാർപ്പുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതിർത്തി പ്രദേശത്തും അനധികൃതമായി കൈവശപ്പെടുത്തിയ സ്ഥലങ്ങളിലും ചൈന നിർമാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു. എന്നാൽ ചൈനീസ് അധിനിവേശം ഇന്ത്യ അംഗീകരിക്കുകയോ വിഷയത്തിൽ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here