വഖഫ് നിയമനം; ആരാധനാലയങ്ങളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന അവസ്ഥ പാടില്ല, ലീഗിന്റെ നീക്കം സംഘപരിവാറിനുള്ള പച്ചക്കൊടി: മുഖ്യമന്ത്രി
വഖഫ് ബോർഡ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള മുസ്ലിം ലീഗിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന അവസ്ഥ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിങ്ങൾക്കെതിരെയുള്ള തീരുമാനമായി പ്രചാരണം നടത്തുന്നു. മുസ്ലിം ലീഗിന്റെ നീക്കം സംഘപരിവാറിനുള്ള പച്ചക്കൊടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ലീഗ് രാഷ്രീയമാക്കുന്നെന്ന് കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു. ആശങ്ക ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് സർക്കാർ പറഞ്ഞു. വിഷയത്തിൽ മുസ്‌ലിം ലീഗ് സംഘടനകൾക്ക് ഒരേ നിലപാടല്ലെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
Read Also : വഖഫ് നിയമനം; സർക്കാർ പിന്തിരിയണമെന്ന് മുസ്‌ലിം ലീഗ്; സമസ്തയുടെ തീരുമാനം അംഗീകരിക്കുന്നു; സാദിഖലി തങ്ങൾ
അതേസമയം വഖഫ് ബോർഡ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികൾ മുസ്‌ലിം ലീഗ് മാറ്റി. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ ലീഗധ്യക്ഷന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്.
Story Highlights : waqf Board- Pinarayi vijayan about muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here