ഝാർഖണ്ഡിൽ ബിജെപി യുവനേതാവിനെ കുത്തി കൊന്നു

ഝാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിൽ ബി.ജെ.പി യുവനേതാവ് കുത്തേറ്റ് മരിച്ചു. ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കുമാർ സിംഗ് (26) ആണ് മരിച്ചത്. കുത്തേറ്റ സൂരജ് ഝാർഖണ്ഡിലെ ടാറ്റ മെയിൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങും വഴിയാണ് സൂരജിന് കുത്തേറ്റത്. ബാഗ്‌ബെര സ്റ്റേഷൻ പരിധിയിലെ ഹർഹർഗുട്ടിൽ വെച്ച് പ്രതി സോനുവും കൂട്ടാളികളും ചേർന്ന് സിംഗിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സൂരജും സോനുവും ഭൂമിയെച്ചൊല്ലി തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) എം തമിഴ് വാണൻ പറഞ്ഞു. സോനുവിനെയും പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബിജെവൈഎം ജില്ലാ ജനറൽ സെക്രട്ടറിയായതു മുതൽ സൂരജ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സംസ്ഥാനം ഭരിക്കുന്നത് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ക്രിമിനലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദീപക് പ്രകാശ് ആരോപിച്ചു.
Story Highlights : bjp-youth-leader-stabbed-to-death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here