വഖഫ് നിയമനം; സമസ്ത പണ്ഡിതരോട് മുഖ്യമന്ത്രി കള്ളം പറഞ്ഞു; പി എം എ സലാം
സമസ്ത പണ്ഡിതരോട് മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറഞ്ഞെന്ന് പി എം എ സലാം. വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ടത് ബോർഡിന്റെ ആവശ്യപ്രകാരമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും ടി കെ ഹംസ അധ്യക്ഷനായ ബോർഡ് കത്തയച്ചത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ എന്ന് മറുപടിയുമായി എം.കെ.മുനീര്‍ എംഎൽഎകഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുസ്‌ലിം ലീഗ് എന്ത് ചെയ്യണമെന്ന് എ കെ ജി സെന്ററിന്റെ അനുമതി ആവശ്യമില്ല. പറഞ്ഞതൊന്നും ചെയ്യാത്തയാളാണ് മുഖ്യമന്ത്രിയെന്ന് എം കെ മുനീർ വിമർശിച്ചു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രി ഉറപ്പ് പാലിച്ചില്ല. ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല.
Read Also : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്
വഖഫ് നിയമന വിവാദത്തിൽ ഞങ്ങൾ മിണ്ടരുതെന്നാണോ പിണറായി വിജയൻ പറയുന്നത്. അത് കൈയിൽ വച്ചാൽ മതി. ലീഗിന്‍റെ തലയില്‍ കയറേണ്ട. പിണറായി പറയുന്നത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. വഖഫ് നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനമെടുത്തത് സര്‍ക്കാരാണെന്നും മുനീർ കുറ്റപ്പെടുത്തിയിരുന്നു.
Story Highlights : waqf board appointment- p m a salam- Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here