കൂടൊരുക്കിയത് ഫലം കണ്ടില്ല; പുലിക്കുഞ്ഞിനെയും കൊണ്ട് തള്ളപ്പുലി പോയി

പാലക്കാട് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് പുലിയെ പിടിക്കാനാകാതെ വനം വകുപ്പ്. പുലിയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂട്ടില്‍ വെച്ച പുലിക്കുഞ്ഞുങ്ങളില്‍ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയി. രണ്ടാമത്തെ കുഞ്ഞിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും കൂട്ടില്‍ വയ്ക്കും.
പുലിയെ തന്ത്രപൂര്‍വം കെണിയില്‍ വീഴ്ത്താനായി സ്ഥാപിച്ച വലിയ കൂട്ടിലാണ് ഇന്നലെ രാത്രിയോടെ പുലിക്കുട്ടികളെ വച്ചത്. എന്നാല്‍ കൂട്ടില്‍ കുടുങ്ങാതെയാണ് പുലി കുഞ്ഞിനെ കൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് തള്ളപ്പുലി എത്തിയത്. കൂടിനകത്തുണ്ടായിരുന്ന ഹാര്‍ഡ് ബോര്‍ഡ് പുറത്തേക്ക് വലിച്ചിട്ട് പുലി കുഞ്ഞിനെ എടുക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാനായി പുലി എത്തുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. അതേസമയം പുലിയെ പിടികൂടാത്തതില്‍ ആശങ്കയിലാണ് നാട്ടുകാര്‍.
Read Also : പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ സ്വകാര്യ കോളജ് വളപ്പില്‍ പുള്ളിപ്പുലിയിറങ്ങി
പാലക്കാട് ഉമ്മിനിയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം രാത്രിയും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് ഞായറാഴ്ച പുലിക്കുട്ടികളെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രമായിരുന്നു പുലിക്കുട്ടികളുടെ പ്രായം. കുഞ്ഞുങ്ങളെ തേടി തള്ളപ്പുലി വരുമെന്ന പ്രതീക്ഷയിലാണ് കൂട് സ്ഥാപിച്ചത്.
Story Highlights : leopard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here