സിപിഐഎം സമ്മേളനങ്ങളിലെ വിമര്‍ശനം; പ്രതിരോധിച്ച് കോടിയേരി

സിപിഐഎം സമ്മേളനങ്ങളിലെ സര്‍ക്കാര്‍ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് കൊല്ലം പിന്നിട്ട സര്‍ക്കാരിനോടാണ് 9 മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്. സര്‍ക്കാരിന് സാവകാശം നല്‍കണമെന്ന് പറഞ്ഞ കോടിയേരി മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ വിമര്‍ശനങ്ങളെയും പ്രതിരോധിച്ചു. ‘കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പൊലീസിനെ നിയന്ത്രിച്ചയാള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. എംവി ജയരാജന്‍ ഒരിക്കലും പൊലീസിന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല. എം വി ജയരാജന്‍ ജനീകയനായതിനാല്‍ അടുപ്പം തോന്നുന്നതാണെന്നും കോടിയേരി മറുപടി നല്‍കി. അതേസമയം ആരോഗ്യ തദ്ദേശ വകുപ്പുകള്‍ക്കെതിരായ സിപിഐഎം സമ്മേളന വിമര്‍ശനം കോടിയേരി ബാലകൃഷ്ണന്‍ തള്ളിക്കളഞ്ഞില്ല. വിമര്‍ശനം വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കോടിയേരി വ്യക്തമാക്കി.
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. തെരഞ്ഞെടുപ്പില്‍ വനിതകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ പാര്‍ട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ആരോപണമുയര്‍ന്നു. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അതിനിടെ മന്ത്രിമാരുടെ ഓഫീസുകള്‍ നിര്‍ജീവമെന്ന് വട്ടിയൂര്‍ക്കാവ് എംഎഎല്‍എ വി കെ പ്രശാന്ത് ആരോപണമുയര്‍ത്തി. ഒന്നാം പിണറായി സര്‍ക്കാരിന്റെ വേഗം ഇപ്പോഴില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
Read Also : ഒന്നാം പിണറായി സർക്കാരിന്റെ വേഗം ഇപ്പോഴില്ല; മന്ത്രിമാരുടെ ഓഫീസുകൾ നിർജീവം;വി കെ പ്രശാന്ത് എംഎൽഎ
കഴിഞ്ഞ ദിവസമാണ് സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് തുടക്കമായത്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടിയതിന്റെ തിളക്കത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ലയിലെ 14 നിയമസഭ സീറ്റില്‍ 13 ലും ഇടത് മുന്നണിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അതിന് മുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വമ്പിച്ച മുന്നേറ്റം ജില്ലയിലുണ്ടാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു.
Story Highlights : kodiyeri balakrishnan, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here