‘പ്രധാനമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന്റെ ഉത്തരം’; വിമർശനവുമായി രാഹുൽ
ഇന്ത്യൻ യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന്റെ ഉത്തരം. മോദി മൗനം പാലിക്കുന്നത് അദ്ദേഹത്തിന് താൽപ്പര്യമില്ലാത്തത് കൊണ്ടാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
“റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് ഒരാളെ ചൈന തട്ടിക്കൊണ്ടുപോയി. ഞങ്ങൾ മിറാം തരൂണിന്റെ കുടുംബത്തോടൊപ്പമാണ്, പ്രതീക്ഷ കൈവിടില്ല.. വിട്ടുകൊടുക്കില്ല… പ്രധാനമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന്റെ ഉത്തരം. അദ്ദേഹത്തിന് വിഷയത്തിൽ താൽപ്പര്യമില്ല…” – രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെടുന്ന സംഭവം “നിർഭാഗ്യകരമെന്ന്” പാസിഘട്ട് വെസ്റ്റ് നിനോംഗ് എറിംഗ് കോൺഗ്രസ് എംഎൽഎ വിശേഷിപ്പിച്ചു. അരുണാചൽ പ്രദേശിലെ സിഡോ ഏരിയ, അപ്പർ സിയാങ് ജില്ല, ലുങ്താ ജോർ ഏരിയയിൽ നിന്ന് 17 വയസ്സുള്ള മിറാം തരോണിനെ ചൈനയുടെ PLA തട്ടിക്കൊണ്ടുപോയതായി എം.എൽ.എ എഎൻഐയോട് പറഞ്ഞു.
“ഇത് അരുണാചൽ പ്രദേശിൽ ഉയർന്നുവന്ന ഗുരുതരമായ ഒരു പ്രശ്നമാണ്. അരുണാചൽ പ്രദേശിലെ സിഡോ ഏരിയ, അപ്പർ സിയാങ് ജില്ല, ലുങ്താ ജോർ ഏരിയയിൽ നിന്ന് മിറാം തരോണിനെ ചൈനയുടെ PLA തട്ടിക്കൊണ്ടുപോയതായി ഞങ്ങൾ മനസ്സിലാക്കി. ചൈനക്കാർ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നത് ദൗർഭാഗ്യകരമാണ്” കോൺഗ്രസ് എംഎൽഎ പറഞ്ഞു. ഇന്ത്യൻ ഭൂമിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം പരിശോധിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രദേശത്തിന് കീഴിലുള്ള ലുങ്താ ജോർ എന്ന കാട്ടിൽ നിന്ന് സിയുങ്‌ലയ്ക്ക് സമീപം വൈകുന്നേരം 6:30 ഓടെ ടാരോണിനെ തട്ടിക്കൊണ്ടുപോയതായി അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റ് പറയുന്നു.
Story Highlights : rahul-gandhi-slams-centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here