ആരോഗ്യവകുപ്പ് നിശ്ചലം; മാനദണ്ഡം നിശ്ചയിക്കുന്നത് എ കെ ജി സെന്ററിൽ നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ച് : വി ഡി സതീശൻ

മൂന്നാം തരംഗത്തെ നേരിടാൻ സർക്കാരിന് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് തടയാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചില്ലന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു. മാനദണ്ഡം നിശ്ചയിക്കുന്നത് എ കെ ജി സെന്ററിൽ നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ചാണെന്നും വി ഡി സതീശൻ ആരോപിച്ചു.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശൂരും കാസർകോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോഗം പടർത്തി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണെന്നും വി ഡി സതീശൻ വിമർശിച്ചു.
Read Also : സിൽവർ ലൈൻ ; മുഖ്യമന്ത്രി മൗനം തുടരുകയാണ്, അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നു: വി ഡി സതീശൻ
അതിനിടെ സി പി ഐ എം സമ്മേളനങ്ങൾക്ക് കൊവിഡ് നിയന്ത്രണം ബാധകമല്ലേയെന്ന് കെ മുരളീധരൻ എം പി ചോദിച്ചു. ആരോഗ്യമന്ത്രിയെകൊണ്ട് വെറുതെ വിഡ്ഢി വേഷം കെട്ടിക്കരുത്. മന്ത്രി നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നും പാർട്ടി അത് നഗ്നമായി ലംഘിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights : V D Satheesan on Kerala Health department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here