അണ്ടർ 19 ലോകകപ്പ്: തീ തുപ്പി ഇന്ത്യ; ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടം

അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ വിറപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഇന്ത്യക്കായി രാജ് ബവ നാലും രവി കുമാർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. നാല് ഇംഗ്ലീഷ് താരങ്ങളാണ് ഒറ്റയക്കത്തിനു മടങ്ങിയത്. (world cup england wickets)
രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏറെ അപകടകാരിയായ ജേക്കബ് ബെതലിനെ (2) പുറത്താക്കിയ രവി കുമാർ ഇന്ത്യക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ബെതൽ മടങ്ങിയെങ്കിലും പോസിറ്റീവായി ബാറ്റ് ചെയ്ത ജോർജ് തോമസ് വേഗത്തിൽ സ്കോർ ചെയ്തു. ഹങ്കർഗേക്കറെ തുടരെ ബൗണ്ടറിയടിച്ച താരം ഒരു കൗണ്ടർ അറ്റാക്കിനുള്ള മൂഡിലായിരുന്നു. ഇതിനിടെ രാജ് ബവയുടെ പന്തിൽ ജോർജിനെ കൗശൽ താംബെ സ്ലിപ്പിൽ കൈവിടുകയും ചെയ്തു. ഒരുവശത്ത് ജോർജ് തോമസ് മികച്ച രീതിയിൽ ബാറ്റ് വീശവെ ഇംഗ്ലണ്ടിന് അടുത്ത വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ടോം പ്രെസ്റ്റ് പ്ലെയ്ഡ് ഓണായി മടങ്ങി. രവി കുമാറിന് രണ്ടാം വിക്കറ്റ്.
Read Also : അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഇംഗ്ലണ്ട് ബാറ്റ് ചെയ്യും
തല്ലു വാങ്ങിയ ഹങ്കർഗേക്കർക്ക് പകരം രാജ് ബവയും രവി കുമാറിനു പകരം നിഷാന്ത് സിന്ധുവും എത്തിയതോടെ സ്കോറിംഗ് വേഗത കുറഞ്ഞു. നാലാം നമ്പറിലെത്തിയ ജെയിംസ് റ്യൂവും ജോർജ് തോമസും കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചെങ്കിലും രാജ് ബവ എത്തിയത് മറ്റ് ചില പദ്ധതികളുമായായിരുന്നു. ജോർജ് തോമസിനെ (27) പുറത്താക്കി വിക്കറ്റ് വേട്ട ആരംഭിച്ച ബവ തുടരെ രണ്ട് പന്തുകളിൽ വില്ല്യം ലക്സ്റ്റണെയും (4) ജോർജ് ബെല്ലിനെയും (0) മടക്കി അയച്ചു. പിന്നീട് ആറാം വിക്കറ്റിൽ റ്യൂവും റെഹാൻ അഹ്മദും ചേർന്ന് കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. ഇതും ബവ തന്നെ തകർത്തു. റെഹാൻ അഹ്മദ് (10) ആയിരുന്നു ബവയുടെ നാലാം ഇര.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗൽണ്ട് 18 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ്. ജെയിംസ് റ്യൂ (18), അലക്സ് ഹോർട്ടൺ (0) എന്നിവരാണ് ക്രീസിൽ.
Story Highlights: under 19 world cup england lost wickets india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here