തിരിച്ചടിയായത് ചെങ്കുത്തായ മലയും കാറ്റും;
പ്രതിരോധ വക്താവ് ട്വന്റിഫോറിനോട്
മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തില്‍ തിരിച്ചടിയായത് ചെങ്കുത്തായ മലയും കാറ്റുമെന്ന് പ്രതിരോധ വക്താവ് അതുൽ പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. (athul pillai)
പാലക്കാട് ജില്ലാ കളക്ടര്‍ ഉച്ചയോടെയാണ് കോസ്റ്റ്ഗാര്‍ഡ് ഹെട്ട് ക്വാര്‍ട്ടേഴ്‌സിനെ വിവരം അറിയിക്കുന്നത്. ചെങ്കുത്തായ മലയുടെ സ്വഭാവവും മുകളിലത്തെ കാറ്റിന്റെ ഗതിയും മൂലമാണ് ഹെലികോപ്റ്റര്‍ ദൗത്യം പരാജയപ്പെട്ടത്. എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവര്‍ ഇവിടെയുണ്ട്. ഏത് നിമിഷവും കാലാവസ്ഥാ വ്യതിയാനം ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രദേശംകൂടിയാണിത്. ഇന്ന് തന്നെ വെള്ളവും ഭക്ഷണം എത്തിക്കാനാകുമെന്നും കാലാവസ്ഥ അനുകൂലമായാല്‍ രക്ഷപ്പെടുത്താനാവുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also :രക്ഷാദൗത്യത്തിന് കരസേന എത്തും; യുവാവിനെ രാത്രിക്ക് മുൻപ് രക്ഷിക്കാൻ കഴിയുമെന്ന് റവന്യു മന്ത്രി
മകന് എത്രയും വേഗം വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് നേരത്തേ മാതാവ് ആവശ്യപ്പെട്ടിരുന്നു. യുവാവിനെ രക്ഷപ്പെടുത്താനായുള്ള ആര്‍മിയുടെ രക്ഷാദൗത്യം ഇന്ന് രാത്രി പത്ത് മണിയോടെ തന്നെ ആരംഭിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് പേരടങ്ങുന്ന സംഘം മലമ്പുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പര്‍വതാരോഹണ രക്ഷാപ്രവര്‍ത്തനത്തിലെ വിദഗ്ധരാണ് ആര്‍മി ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാര്‍ഗില്‍ ഓപറേഷന്‍, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയില്‍ പങ്കെടുത്തവരാണ് മലമ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. ഇന്ന് രാത്രി തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം സംഘം ശേഖരിച്ചുകഴിഞ്ഞു.
പത്ത് പേരുള്ള രക്ഷാസംഘത്തില്‍ ക്ലൈംബിംഗ് വിദഗ്ധരായ നാല് പേരുണ്ട്. ഒരാള്‍ ലെഫ്നന്റ് കമാന്‍ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. യുദ്ധ സമയത്തുള്ള രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ നടത്തിയ സംഘമാണ് നിലവില്‍ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷയ്ക്കായി എത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും അധികൃതരും.
Story Highlights: cherad babu army rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here