Advertisement

അതിരപ്പിള്ളി കാട്ടാന ആക്രമണം; സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് വനംമന്ത്രി

February 14, 2022
Google News 2 minutes Read

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം തടയാൻ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണം തടയാൻ ഹ്രസ്വകാല -ദീർഘകാല പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ആദിവാസി മേഖലയിൽ നിന്ന് 500 ഫോറസ്റ്റ് ബീറ്റ് ഓഫിസർമാരെ നിയമിക്കും. ശാസ്ത്രീയ പഠനം നടത്താൻ പറമ്പിക്കുളം ഫോറസ്റ്റ് ഫൗണ്ടേഷനെ ചുമതലപ്പെടുത്തും. നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം പതിവ് സംഭവമാണ്. പ്രദേശത്ത് അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസുകാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

Read Also : അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെയും കാട്ടാനയുടെ ആക്രമണം അടുത്തിടെ ഉണ്ടായി. രമേഷ് (48) ഭാര്യ ഷൈനി (38), മകന്‍ മൃദുഷ് (6)എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതിരപ്പിള്ളി പുളിയിലപ്പാറ ജനവാസ മേഖലയിലാണ് സംഭവമുണ്ടായത്. കാട്ടാന ആക്രമണങ്ങൾ വർധിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

Story Highlights: A K Saseendran on elephant attacks athirappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here