പൊന്മുടിയിലെ കെഎസ്ഇബി ഭൂമി വിവാദം; സിപിഐക്കെതിരെ ഇടുക്കി സിപിഐഎം

പൊന്മുടിയിലെ കെ എസ് ഇ ബി ഭൂമി വിവാദത്തിൽ റവന്യൂ വകുപ്പിനെതിരെ സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം. മുൻകൂട്ടി അറിയിക്കാതെ പരിശോധന നടത്തിയത് ശരിയല്ല. ഭൂമി കൈമാറ്റത്തില്‍ വീഴ്ച സംഭവിച്ചതായി സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു.
എന്നാൽ അറിയിപ്പ് നൽകി പരിശോധന നടത്തുന്നതിൽ എതിർപ്പ് ഇല്ലെന്നും സി വി വർഗീസ് വ്യക്തമാക്കി. ഭൂമി കൈമാറ്റത്തിൽ വേണ്ടത്ര ചർച്ച നടന്നില്ല എന്നത് ശരിയല്ലെന്ന് കെ കെ ശിവരാമന് മറുപടി നൽകുകയായിരുന്നു സി വി വർഗീസ്. തീരുമാനമെടുത്തത് എൽ ഡി എഫ് സർക്കാരാണ്. ക്വട്ടെഷൻ കാണിച്ചാണ് ഭൂമി കൈമാറിയത്.
ഡാമിനടുത്തുള്ള 21 ഏക്കര്‍ ഭൂമിയാണ് രാജക്കാട് സര്‍വീസ് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസത്തിനായി പാട്ടത്തിന് നല്‍കിയത്. രണ്ടുസര്‍വേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം കുഞ്ഞുമോന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നാണ് രാജാക്കാട് ബാങ്ക് പ്രസിഡന്റ് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചത്.ഇതോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. എന്നാല്‍ ഇവിടെ സര്‍വേക്ക് ബാങ്കിന്റെ അനുമതി തേടേണ്ടതിന്റെ ആവശ്യമില്ലെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കിയിരുന്നു.
Story Highlights: ponmudi-kseb-land-dispute-cpim-in-reply-to-cpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here