പോക്‌സോ കേസ്: റോയ് വയലാറ്റിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നു; അറസ്റ്റ് ഉടന്‍
ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ റോയ് വയലാറ്റിന്റെ അറസ്റ്റ് ഉടനെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞെന്നാണ് പൊലീസ് കമ്മീഷണര്‍ നാഗരാജു വ്യക്തമാക്കിയത്. അറസ്റ്റിന് മുന്നോടിയായി റോയിയുടെ വീട്ടില്‍ റെയ്ഡ് നടക്കുകയാണ്. റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അല്‍പ സമയം മുന്‍പ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. റോയിയുടെ ഇടക്കൊച്ചിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.
ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ റോയി വയലാട്ടില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ എന്നിവരുടെ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് നിരസിച്ചത്. കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.
തങ്ങള്‍ക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും 3 മാസം കഴിഞ്ഞാണ് പെണ്‍കുട്ടിയും അമ്മയും പരാതി നല്‍കിയതെന്നത് അതിന്റെ തെളിവാണെന്നുമാണ് പ്രതികള്‍ കോടയില്‍ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇത് കണക്കിലെടുതിരുന്ന കോടതി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയായിരുന്നു.
Story Highlights: roy vayalatt house raid pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here