ക്രിമിനല്‍കേസ് പ്രതി അഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍
ഒളിവിലായിരുന്ന ക്രിമിനല്‍ കേസുകളിലെ പ്രതി അഞ്ച് വര്‍ഷത്തിന് ശേഷം പൊലീസിന്റെ വലയിലായി. ചെന്ത്രാപ്പിന്നി സ്വദേശി ഏറാക്കല്‍ വീട്ടില്‍ വാവ എന്ന് വിളിക്കുന്ന ബിനോജിനെയാണ് (40) കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി എന്‍.എസ്. സലീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
Read Also : ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയയാള്‍ റിമാന്‍ഡില്‍
2017 ആഗസ്റ്റില്‍ ബൈക്കില്‍ പോകുകയായിരുന്ന ചെന്ത്രാപ്പിന്നി സ്വദേശിയെ മാരകായുധങ്ങളുമായി ആക്രമിക്കുകയും, പിന്നീട് വീട്ടില്‍ അതിക്രമിച്ച് കയറി കാറും ജനല്‍ ചില്ലുകളും അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടുപ്രതികളെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തെങ്കിലും ബിനോജ് ഒളിവില്‍ പോവുകയായിരുന്നു. കൂടാതെ 2016 ഒക്ടോബറില്‍ കയ്പമംഗലം സ്വദേശിയെ ആക്രമിച്ച കേസിലും, നവംബറില്‍ ചെന്ത്രാപ്പിന്നി സ്വദേശിയെ ആക്രമിച്ച കേസിലും ബിനോജ് പ്രതിയാണ്.
ഒളിവില്‍ കഴിഞ്ഞിരുന്ന ബിനോജിനെ കോട്ടയത്ത് നിന്നാണ് കോട്ടയം വെസ്റ്റ് എസ്.ഐ ശ്രീജിത്തിന്റെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാല് കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Story Highlights: Defendant arrested after five years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here