വർക്കല തീപിടുത്തം; അട്ടിമറി സാധ്യത തള്ളി പൊലീസ്

വർക്കല തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ അട്ടിമറി സാധ്യത തള്ളി പൊലീസ്. ആദ്യം തീ പടർന്നത് കാർ പോർച്ചിൽ നിന്നെന്ന് പൊലീസ് വ്യക്തമാക്കി. കാർപോർച്ചിലെ എൽഇഡി ബൾബിന്റെ വയർ ഷോർട്ടായാണ് ആദ്യം തീയുണ്ടായത്. തീപ്പൊരി കാർപോർച്ചിലെ ബൈക്കിൽ വീണ് തീ പടരുകയായിരുന്നു. തുടർന്ന് പൊട്ടിത്തെറിയുണ്ടായി വീടിന്റെ ജനൽ വഴി വീടിനുളിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.
പൊള്ളല്ലേറ്റതല്ല മരണ കാരണമെന്ന് ഫയർഫോഴസ് വ്യക്തമാക്കിയിരുന്നു. പുക ശ്വസിച്ചുള്ള മരണങ്ങൾ നടന്നതെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നിരുന്നു. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർഫോഴ്‌സ് വ്യക്തമാക്കിയിരുന്നു.
വർക്കലയിലുണ്ടായ വീടിന് തീപിടുത്തത്തിൽ ഒരു കുടുംബത്തില അഞ്ച് പേരാണ് മരിച്ചത്. ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരിൽ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഗുരുതരമായി പരുക്കേറ്റ നിഹാൽ ചികിത്സയിലാണ്.
പുലർച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് കണക്കു കൂട്ടൽ. വീടിന്റെ മുന്നിലെ ബൈക്കിന് തീപിടിച്ചത് കണ്ട് നാട്ടുകാരാണ് തീ അണക്കാനുള്ള നടപടി തുടങ്ങിയത്.
Read Also : വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് വീടിനുള്ളിലെ തീ അണച്ചത്. പ്രതാപൻ, ഭാര്യ ഷേർളി, മകൻ അഖിൽ, മരുമകൾ അഭിരാമി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിഹാൽ ചികിത്സയിലാണ്.
Story Highlights: Police on Varkala fire death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here