നിയമലംഘനം; സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 13,000 പ്രവാസികൾ

സൗദിയിൽ ചട്ടങ്ങൾ ലംഘിച്ച13,000 പ്രവാസികൾ ഒരാഴ്ചക്കിടെ പിടിയിലായി. മാർച്ച് 10 മുതൽ 16 വരെ കാലയളവിൽ സുരക്ഷാ സേനയുടെ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ പരിശോധനയിലാണ് 13,400 ഓളം പേർ പിടിയിലായത്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 1,03,000 ത്തോളമായി.
രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 294 പേർ അറസ്റ്റിലായി. ഇവരിൽ 34 ശതമാനം യെമൻ പൗരന്മാരും 65 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 271 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി. പിടിയിലായവരിൽ 90,000 ത്തിലധികം പുരുഷന്മാരും 12,000 ത്തിലധികം സ്ത്രീകളുമാണ്.
7,300 ത്തോളം പേർ താമസ നിയമം ലംഘിച്ചവരും 4,000 ത്തോളം പേർ അതിർത്തി സുരക്ഷാ ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമ ലംഘനത്തിന് 1,900 ത്തോളം പേരും പിടിയിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. 95,000 ത്തിലധികം പേരെ ഇതിനോടകം നാടുകളിലേക്ക് തിരിച്ചയച്ചു.
Story Highlights: saudi-authority-caught-13-000-illegal-residents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here