പരുന്തുകള്‍ക്ക് മാത്രമായി ഒരു ആശുപത്രി; ഖത്തറിലെ സൂഖ് വാഖിഫിന്റെ വിശേഷങ്ങള്‍ അറിയാം

ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ പ്രവര്‍ത്തിക്കുന്ന സൂഖ് വാഖിഫ് എന്ന ആശുപത്രിയില്‍ ഒറ്റ നോട്ടത്തില്‍ എല്ലാം സാധാരണ പോലെ തന്നെയാണ്. യൂണിഫോമിട്ട് വേഗത്തില്‍ ഓടിനടക്കുന്ന നഴ്‌സുമാര്‍, കോട്ടിട്ട ഡോക്ടര്‍മാര്‍ റേഡിയോളജിയും ഓപ്പറേഷന്‍ റൂമുകളും മോണിറ്ററുകളുടെ ബീപ്പ് ശബ്ദങ്ങളും എല്ലാം സാധാരണ ആശുപത്രി പോലെ തന്നെ. പക്ഷേ രോഗികളുടെ കാര്യത്തില്‍ മാത്രമാണ് വ്യത്യാസം. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുള്ള ഈ ആശുപത്രിയിലെത്തുന്ന എല്ലാ രോഗികളും പരുന്തുകളാണ്. പരുന്തുകള്‍ക്ക് മാത്രമായുള്ള ആശുപത്രിയാണ് സൂഖ് വാഖിഫ്.
രാജകീയ പ്രൗഡിയും ഗാംഭീര്യവുമുള്ള പരുന്തുകള്‍ക്ക് അറബ് രാജ്യങ്ങളില്‍ ഷെയ്ഖിന്റെ സ്ഥാനമുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് അവരെ പരിപാലിക്കുന്നതിനും രോഗം വന്നാല്‍ കാലതാമസം കൂടാതെ വിദഗ്ധ ചികിത്സ നല്‍കുന്നതിനുമായി ഇങ്ങനെയൊരു ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. പരുന്തുകള്‍ക്ക് അപകടം പറ്റി ആശുപത്രിയിലെത്തിച്ചാല്‍ എത്ര രൂപ ബില്ലായാലും ഖത്തര്‍കാര്‍ക്ക് അത് നല്‍കാന്‍ യാതൊരു മടിയുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പരുന്തുകളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു.
മുറിവേറ്റ 30,000 പക്ഷികളെ വരെ പ്രതിവര്‍ഷം ചികിത്സിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് സൂഖ് വാഖിഫ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്. മുറിവേറ്റ ഭാഗത്തെ തൂവല്‍ നീക്കം ചെയ്ത് മുറിവുണക്കി കൃത്രിമ തൂവല്‍ പിടിപ്പിക്കുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയാര്‍. ഗുരുതരമായി പരുക്ക് പറ്റിയ പരുന്തുകളെ സര്‍ജറിക്ക് വിധേയരാക്കാനുള്ള സജ്ജീകരണങ്ങളും ആശുപത്രിയിലുണ്ട്.
Story Highlights: Hospital In Doha, Qatar, Only Treats Falcons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here