കനേഡിയൻ സ്‌കൂളുകളിൽ ഗോത്രവിഭാഗ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മാർപാപ്പ

കാനഡയിലെ പള്ളിയുടെ കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകളിൽ തദ്ദേശീയ ഗോത്രവർഗക്കാരായ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മാപ്പുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. വിവിധ ഗോത്ര വിഭാഗങ്ങളിൽ പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു മാർപാപ്പയുടെ മാപ്പപേക്ഷ.
ഈ വർഷം ജൂലൈയിൽ കാനഡ സന്ദർശിക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കാനഡയിൽ പതിറ്റാണ്ടുകൾക്കുമുമ്പ് അടച്ചുപൂട്ടിയ റെസിഡൻഷ്യൽ സ്കൂൾ നിലനിന്ന ഭാഗത്തുനിന്ന് നിരവധി കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
Read Also : ‘എനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഭീരുക്കള്‍’; വീണ്ടും വിമര്‍ശിച്ച് യു പ്രതിഭ
ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നവയായിരുന്നു ഈ സ്കൂളുകൾ. കുട്ടികളോട് വളരെ മോശമായി പെരുമാറിയിരുന്ന സ്കൂളുകള്‍ പീഡനകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇങ്ങനെ പിടിച്ചുകൊണ്ടുവന്ന കുട്ടികളില്‍ ആയിരക്കണക്കിനു പേര് വീടുകളില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് 2008ല്‍ ഈ പീഡനകേന്ദ്രങ്ങളെ കുറിച്ച് അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. 2008ല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഈ സംഭവങ്ങളില്‍ മാപ്പുപറഞ്ഞിരുന്നു.
Story Highlights: Pope Francis apologizes to Canada’s Indigenous Peoples
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here