കോക്കാട് മനോജ് വധം; രണ്ട് പേര്‍ പിടിയില്‍

കൊട്ടാരക്കര കോക്കാട് മനോജ് വധക്കേസില്‍ രണ്ട് പേര്‍ പിടിയിലായി. അനിമോന്‍, സജി എന്നിവരാണ് പിടിയിലായത്. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം 2016ല്‍ സജിയെ ആക്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
കുന്നിക്കോട്ട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് മനോജിന് (39) വെട്ടേറ്റത്. വെട്ടേറ്റ നിലയില്‍ വെള്ളിയാഴ്ച രാത്രി കോക്കാട് റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
Read Also : കൊല്ലത്ത് ഉത്സവ സ്ഥലത്തെ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു; പിന്നിൽ കോൺഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാർ
കഴുത്തിനും വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും വെട്ടി മാറ്റിയിട്ടുണ്ടായിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോണ്‍ഗ്രസ് (ബി) ഉന്നയിച്ചത്. മനോജിനെ കൊന്നത് കോണ്‍ഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം എല്‍ എയും ആരോപിച്ചിരുന്നു.
Story Highlights: kokkad manoj murder 2 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here