അവസാന നിമിഷത്തിൽ പിന്മാറ്റം; ട്വിറ്റർ ഡയറക്ടർ ബോര്‍ഡിൽ മസ്ക് ഇല്ല..
ടെസ്‍ല സിഇഒയും സ്പെയ്സ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്ക് ട്വിറ്ററിന്റെ ഭാഗമാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നു. ഇലോൺ മസ്ക് ട്വിറ്ററിന്റെ ഓഹരികൾ സ്വന്തമാക്കിയതോടെ അദ്ദേഹം ട്വിറ്റർ ഡയറക്ടർ ബോർഡിൻറെ ഭാഗമാകുമെന്ന് നേരത്തെ അറിയിച്ചത്. എന്നാൽ ട്വിറ്റർ ബോർഡിൽ അംഗമാകാൻ മസ്ക് വിസമ്മതിച്ചതായി ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ അറിയിച്ചു. എന്തുകൊണ്ടാണ് അവസാന നിമിഷത്തിലെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും വ്യക്തമായ ഉത്തരം ട്വിറ്റർ വെളിപ്പെടുത്തിയിട്ടില്ല.
ഏപ്രിൽ ഒൻമ്പത് മുതൽ ഇലോൺ മസ്‌ക് ട്വിറ്റർ ബോർഡിൽ അംഗമാകുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ അദ്ദേഹം ബോര്‍ഡിന്റെ ഭാഗമാകില്ലെന്ന് അന്ന് രാവിലെ അദ്ദേഹം അറിയിച്ചു’– പരാഗ് അഗ്രവാൾ ട്വീറ്റിൽ കുറിച്ചു. മൂന്ന് ബില്യൻ ഡോളറോളം ചെലവിട്ടാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഇലോൺ മസ്ക് സ്വന്തമാക്കിയത്. ട്വിറ്ററിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ മസ്ക് പുതിയ സമൂഹമാധ്യമങ്ങൾ അവതരിപ്പിച്ചേക്കുമെന്ന സൂചനയും വരുന്നുണ്ട്.
Elon has decided not to join our board. I sent a brief note to the company, sharing with you all here. pic.twitter.com/lfrXACavvk
— Parag Agrawal (@paraga) April 11, 2022
Read Also : പത്ത് ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ
എന്തുകൊണ്ടാണ് മസ്‌ക് ഇനി ബോർഡിൽ ചേരാത്തത് എന്നതിന് വ്യക്തമായ കാരണം നൽകുന്നില്ലെങ്കിലും ട്വീറ്റിൽ ഒരു ചെറിയ കുറിപ്പും ഉൾപ്പെടുന്നു. “ബോർഡിലേക്കുള്ള ഇലോണിന്റെ നിയമനം ഈ ഒൻമ്പതിന് പ്രാബല്യത്തിൽ വരും എന്നാണ് എന്നാണ് സൂചിപ്പിച്ചത്. എന്നാൽ അദ്ദേഹം ബോർഡിൽ ചേരുന്നില്ലെന്ന് അറിയിച്ചു” എന്നാണ് അഗർവാൾ ട്വീറ്റിൽ പറഞ്ഞത്. ഓഹരികൾ സ്വന്തമാക്കിയതിന്റെ ഭാഗമായി ട്വിറ്ററിൽ പുതിയ നിർദേശങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ട്വിറ്റർ ബ്ലൂ പ്രീമിയർ അക്കൗണ്ടിന്റെ സേവന നിരക്ക് കുറയ്ക്കുക, എഡിറ്റ് ഓപ്‌ഷൻ നൽകുക, പരസ്യം നിരോധിക്കുക തുടങ്ങിയവയായിരുന്നു അത്.
Story Highlights: Elon Musk is not joining Twitter’s board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here