Advertisement

കെ.സുധാകരന് പ്രത്യേക അജണ്ട; താൻ അച്ചടക്കം ലംഘിച്ചോ എന്നത് അച്ചടക്ക സമിതി പരിശോധിക്കട്ടെ: കെ.വി തോമസ്

April 11, 2022
2 minutes Read

കെപിസിസി അധ്യക്ഷൻ കെ സുധാകരന് പ്രത്യേക അജണ്ടയെന്ന് കെ വി തോമസ്. നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകും. അച്ചടക്ക സമിതിക്ക് നൽകുന്ന മറുപടിയിൽ എല്ലാം വിശദീകരിക്കും. താൻ അച്ചടക്കം ലംഘിച്ചോ എന്നത് അച്ചടക്ക സമിതി പരിശോധിക്കട്ടെയെന്നും അച്ചടക്ക സമിതിയുടെ നടപടി എന്തായാലും അംഗീകരിക്കുമെന്നും കെ വി തോമസ് മാധ്യങ്ങളോട് പറഞ്ഞു.

പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് കെ വി തോമസിന് ഹൈക്കമാൻഡ് കാരണം കാണിക്കൽ നോട്ടിസ് നൽകി. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിലാണ് ഹൈക്കമാൻഡിന്റെ നടപടി. കെ വി തോമസ് ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ അറിയിച്ചു.

ഇതിനിടെ വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെ നടപടി ഉറപ്പെന്ന് കെ സുധാകരൻ പറഞ്ഞു. കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ ആരോപിച്ചു. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതുപക്ഷവുമായി വർഷങ്ങളായി കെ വി തോമസിന് ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അച്ചടക്ക സമിതി കെ വി തോമസിനെതിരെ സ്വീകരിക്കുന്ന നടപടി അംഗീകരിക്കും. കെ വി തോമസിന്റെ സാമ്പത്തിക സ്രോതസിൽ സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

Read Also : സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.സുധാകരൻ ഭീഷണപ്പെടുത്തി, ഭീഷണി കോൺഗ്രസ് ശൈലിയല്ല; കെ വി തോമസ്

തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ് വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. ഓട് പൊളിച്ചുവന്ന ആളല്ല താന്‍. അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശം ലംഘിക്കേണ്ടി വന്നതെന്ന് കെ.വിതോമസ് പറഞ്ഞിരുന്നു.

Story Highlights: Special agenda for K. Sudhakaran, says K V Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top