‘നയവ്യതിയാനമുണ്ടായത് ജോര്‍ജ് എം തോമസിനെ അറിയിച്ചു, അദ്ദേഹം തിരുത്തി’; ലൗ ജിഹാദ് വിവാദത്തില്‍ പി മോഹനന്‍

കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രതികരിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. സിപിഐഎം നയസമീപനത്തില്‍ ജോര്‍ജ് എം തോമസിന് വ്യതിയാനമുണ്ടായെന്ന് പി മോഹനന്‍ പറഞ്ഞു. നയവ്യതിയാനം അപ്പോള്‍ത്തന്നെ അറിയിക്കുകയും ജോര്‍ജ് എം തോമസ് തിരുത്തുകയും ചെയ്തു. വിവാദം ചര്‍ച്ച ചെയ്യാനുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ സിപിഐഎം പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുമെന്നും യോഗത്തില്‍ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. (p mohanan response love jihad row)
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള യുഡിഎഫിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ലൗ ജിഹാദ് വിവാദമെന്ന നിലപാടിലാണ് ജോര്‍ജ് എം തോമസ്. തന്നെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ജോര്‍ജ് എം തോമസ് പറയുന്നു. പാര്‍ട്ടി കടന്നാക്രമിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയെ സംരക്ഷിക്കണം. നാവിന്റെ പിഴ മനസിന്റെ കുറ്റമല്ലെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.
പാര്‍ട്ടിക്ക് താന്‍ യാതൊരുവിധത്തിലുമുള്ള പോറലുണ്ടാക്കിയിട്ടില്ലെന്ന നിലപാടില്‍ത്തന്നെ മുന്‍ എംഎല്‍എ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ജോര്‍ജ് എം.തോമസിന് പിശക് പറ്റിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സമീപച്ച ഘട്ടത്തില്‍ മാധ്യമങ്ങളോട് അഭിപ്രായം നടത്തുന്നതിനിടയില്‍ സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം.തോമസ് ചില പരാമര്‍ശം നടത്തിയതായി മാധ്യമങ്ങളില്‍ കാണാനായി. ഇതിനകത്ത് ലൗജിഹാദ് ഒന്നും തന്നെ ഉള്‍പ്പെട്ടിട്ടേയില്ല. അത്തരം കാര്യങ്ങളൊന്നും ഈ വിവാഹവുമായി ബന്ധപ്പെട്ടില്ലെന്നും മോഹനന്‍ പറഞ്ഞു.
രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആക്രമിക്കാനും ആക്ഷേപിക്കാനും ബോധപൂര്‍വം കൊണ്ടുവരുന്ന കുപ്രചാരണമാണ് ലൗ ജിഹാദ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജോര്‍ജ് എം തോമസിന് പിഴവ് സംഭവിച്ചിട്ടുണ്ട്. പിഴവ് അദ്ദേഹം തന്നെ അംഗീകരിച്ചുവെന്നും പി.മോഹനന്‍ പറഞ്ഞു.
വിവാഹിതര്‍ ഒളിച്ചോടിയത് ശരിയായില്ല. ഷെജിന്‍ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ട് വിവാഹം നടത്തികൊടുക്കുമായിരുന്നു. ലൗ ജിഹാദ് വിഷയത്തില്‍ സിപിഐഎം നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: p mohanan response love jihad row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here