സഭയുടെ വോട്ടർമാർ മാത്രമല്ല തൃക്കാക്കരയിലുള്ളത്, ജോ ജോസഫ് ചുറുചുറുക്കുള്ള സ്ഥാനാർഥി; വെള്ളാപ്പള്ളി
തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് ചുറുചുറുക്കുള്ള സ്ഥാനാർഥിയെന്ന് വെള്ളാപ്പള്ളി നടേശൻ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് ആരോപണം മാത്രമാണ്. സഭയുടെ വോട്ടർമാത്രമല്ല തൃക്കാക്കരയിൽ ഉള്ളത്.സഭയുടെ സ്ഥാനാർഥി എന്ന ആരോപണം സൃഷ്ടിയും സംഹാരവും നടത്തുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോ ജോസഫുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങാൻ എത്തിയതെന്നാണ് ജോ ജോസഫ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. വികസനം വോട്ടാകുമെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും ജോ ജോസഫ് പറഞ്ഞു.
Read Also : ‘ജോ ജോസഫുമായി ബന്ധമില്ല, ആകെ ബന്ധം ബിജെപിയോട്’; ആവശ്യപ്പെട്ടാല്‍ പ്രചരണത്തിനെത്തുമെന്ന് പി സി ജോര്‍ജ്
ഇതിനിടെ തൃക്കാക്കരയിൽ സ്ഥാനാർഥികളല്ല സഭയാണ് താരമെന്നും തെരഞ്ഞെടുപ്പിലെ എസ്.എൻ.ഡി.പിയുടെ നിലപാട് പുറത്ത് പറയേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു.
Story Highlights: Vellappally natesan about Dr. Jo Joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here