തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കെ വി തോമസിനെ വിമര്‍ശിച്ച് ടി സിദ്ദിഖ് എംഎല്‍എ
കെ വി തോമസിനെ വിമര്‍ശിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ ടി സിദ്ദിഖ്. തന്റെ ഫേസ്ബുക്കിലൂടെ വിഭവ സമൃദമായ ഒരു സദ്യയുടെ ചിത്രം പങ്കുവച്ചാണ് ടി സിദ്ദിഖ് കെവി തോമസിന്റെ നിലപാടുകള്‍ പരിഹസിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കെ വി തോമസ് വിവാദത്തില്‍ കല്ല്യാണം എന്ന വാചകം കൂട്ടിച്ചേര്‍ത്തത്. എന്തിനാ പോയത്..? ‘ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ല..!!’ എന്ന വാചകവും ടി സിദ്ദിഖ് തന്റെ ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടുന്നു. (T Siddique criticizing KV Thomas)
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസിന്റെ ആരോപണത്തിന് മറുപടിയായിട്ടാരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. കെവി തോമസിനെ തൃക്കാക്കരയിലേക്ക് പ്രത്യേകം ക്ഷണിക്കാന്‍ അവിടെ കല്യാണം നടക്കുന്നില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം.
ഇതിന് പിന്നാലെ, കല്ല്യാണമായതു കൊണ്ടല്ലല്ലോ മറ്റുളളവരെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് വിളിച്ചതെന്നും കെ വി തോമസ് മറുപടി നൽകി. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കെവി തോമസ് വ്യക്തമാക്കി. അതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്ന് വെല്ലുവിളിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോടൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തൃക്കാക്കരയെ മാത്രമല്ല കേരളത്തെയൊന്നാകെയാണ് താന്‍ കാണുന്നത്. കേരളത്തില്‍ വികസന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് തന്റെ നിലപാടെന്നും കെ വി തോമസ് പറഞ്ഞു.
Story Highlights: T Siddique criticizing KV Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here