Advertisement

‘ലോർഡ്’ ശാർദ്ദുൽ’; ജിതേഷ് ശർമ്മയുടെ ഒറ്റയാൾ പോരാട്ടം പാഴായി; ഡൽഹിക്ക് ആവേശജയം

May 16, 2022
Google News 1 minute Read

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം. 17 റൺസിനാണ് ഡൽഹി പഞ്ചാബിനെ തുരത്തിയത്. ഡൽഹി മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനേ സാധിച്ചുള്ളൂ. 44 റൺസെടുത്ത ജിതേഷ് ശർമ പഞ്ചാബിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്കായി ശാർദ്ദുൽ താക്കൂർ 4 വിക്കറ്റ് വീഴ്ത്തി.

മികച്ച തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. തകർപ്പൻ ഷോട്ടുകളുമായി ബെയർസ്റ്റോ തുടങ്ങിയപ്പോൾ പഞ്ചാബ് കുതിച്ചു. 15 പന്തുകളിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 28 റൺസെടുത്ത ബെയർസ്റ്റോ ഒടുവിൽ ആൻറിച് നോർക്കിയക്ക് മുന്നിൽ വീണു. താരത്തെ അക്സർ പട്ടേൽ പിടികൂടി. 38 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവിലാണ് ബെയർസ്റ്റോ മടങ്ങിയത്. തുടർന്ന് പഞ്ചാബിനു ബാറ്റിംഗ് തകർച്ച നേരിട്ടു. ആറാം ഓവറിൽ ഭാനുക രാജപക്സയെ (4) ആൻറിച് നോർക്കിയയുടെ കൈകളിലെത്തിച്ച ശാർദ്ദുൽ താക്കൂറാണ് കൂട്ടത്തകർച്ചയ്ക്ക് തിരികൊളുത്തിയത്. അതേ ഓവറിൽ തന്നെ ശിഖർ ധവാനെ (19) ഋഷഭ് പന്ത് പിടികൂടി.

മായങ്ക് അഗർവാൾ (0), ഋഷി ധവാൻ (4) എന്നിവരെ അക്സർ ക്ലീൻ ബൗൾഡാക്കി. ലിയാം ലിവിങ്സ്റ്റൺ (3), ഹർപ്രീത് ബ്രാർ (1) എന്നിവർ കുൽദീപിനു മുന്നിൽ വീണു. ലിവിങ്സ്റ്റണെ പന്ത് സ്റ്റമ്പ് ചെയ്തപ്പോൾ ബ്രാറിൻ്റെ കുറ്റി തെറിച്ചു.

കൂട്ടത്തകർച്ചയിലും ആറാം നമ്പറിലിറങ്ങിയ ജിതേഷ് ശർമ്മയുടെ ഒറ്റയാൾ പോരാട്ടമാണ് . സ്ലോഗ് ഓവറുകളിൽ രാഹുൽ ചഹാറും ചില കൂറ്റൻ ഷോട്ടുകൾ കളിച്ചു. 34 പന്തുകളിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 44 റൺസെടുത്ത് പൊരുതിയ ജിതേഷ് ശർമ്മ പുറത്തായതോടെ പഞ്ചാബ് പരാജയം ഉറപ്പിച്ചു. താരത്തെ ശാർദ്ദുൽ താക്കൂറിൻ്റെ പന്തിൽ ഡേവിഡ് വാർണർ പിടികൂടുകയായിരുന്നു. എട്ടാം വിക്കറ്റിൽ രാഹുൽ ചഹാറുമൊത്ത് 41 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ജിതേഷ് മടങ്ങിയത്. കഗീസോ റബാഡ (6) ശാർദ്ദുലിൻ്റെ പന്തിൽ റോവ്മൻ പവലിൻ്റെ കൈകളിൽ അവസാനിച്ചു. രാഹുൽ ചഹാർ (25) പുറത്താവാതെ നിന്നു.

Story Highlights: delhi capitals won punjab kings ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here