ലക്ഷദ്വീപ് ഹെറോയിൽ വേട്ട; 20 പ്രതികൾ റിമാൻഡിൽ

ലക്ഷദ്വീപ് ഹെറോയിൽ വേട്ടയിൽ 20 പ്രതികളെ അടുത്ത മാസം മൂന്നാംതീയതി വരെ റിമാൻഡ് ചെയ്തു. പ്രതികളെ മട്ടാഞ്ചേരി സബ് ജയിലിലേക്കാണ് മാറ്റിയത്. കേസിൽ എൻ ഐ എ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹെറോയിൽ കടത്തിന് പിന്നിൽ ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരിക്കടത്ത് സംഘമാണെന്ന് ഡിആർഐയുടെ നിഗമനം.ക്രിസ്പിൻ എന്നയാൾക്കാണ് ലഹരിക്കടത്തിലെ മുഖ്യപങ്കാളിത്തം. രണ്ട് ബോട്ടുകളിൽ നിന്ന് സാറ്റലൈറ്റ് ഫോണുകളും ഉറുദു എഴുത്തുകളും കണ്ടെടുത്തു.
Read Also: കൊലക്കേസ് പ്രതിയെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട്; റിമാൻഡ് റിപ്പോർട്ട് പുറത്ത്
കൊച്ചിയുടെ പുറംകടലിൽ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം വൻ ലഹരി വേട്ടയാണ് നടന്നത്. രാജ്യാന്തര വിപണിയിൽ 1526 കോടി രൂപ വിലവരുന്ന 218 കിലോ ഹെറോയിനാണ് പിടികൂടിയത്. ഡി.ആർ.ഐയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയപരിശോധനയിലാണ് രണ്ട് മത്സ്യബന്ധന ബോട്ടുകളിൽനിന്ന് ലഹരിമരുന്ന് പിടികൂടിയത്.
തമിഴ്നാട് തീരത്തുനിന്ന് പുറപ്പെടുന്ന രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ അറബിക്കടലില്‍വച്ച് മേയ് മാസത്തില്‍ വന്‍ അളവില്‍ ലഹരിമരുന്ന് സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകള്‍ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപത്തുനിന്ന് ബുധനാഴ്ച പിടികൂടിയത്. തമിഴരും മലയാളികളുമടക്കം ബോട്ടുകളിലുണ്ടായിരുന്ന 20 പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത ബോട്ടുകളും ഹെറോയിനും ഫോർട്ടുകൊച്ചിയിലെ തീരസംരക്ഷണസേനയുടെ ജെട്ടിയിൽ എത്തിച്ച് പരിശോധിച്ചു.
Story Highlights: Big drug bust in Lakshadweep 20 accused remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here