പി.സിക്കായി ബന്ധുവീടുകളിലും തെരച്ചില്‍; മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ തന്നെ

പി സി ജോര്‍ജിനായി ബന്ധുവീടുകളിലും പരിശോധന നടത്തി പൊലീസ്. പി സി തിരുവനന്തപുരത്താണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞെങ്കിലും ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ് പൊലീസ് സംഘം. വലിയ പൊലീസ് സന്നാഹത്തോടൊപ്പം നാട്ടുകാരും പി സി ജോര്‍ജിനെ കാത്ത് പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.
അതേസമയം പി സി യുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയില്‍ വീട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വിദ്വേഷപ്രസംഗത്തില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയത്.
എറണാകുളത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. നേരത്തെ തന്നെ പൊലീസ് ഷാഡോയിങ് ഉണ്ടായിരുന്ന വീടാണ് പിസിയുടേത്. അറസ്റ്റുണ്ടായാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.
Read Also: വെണ്ണല വിദ്വേഷ പ്രസംഗ കേസ്: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പൊലീസ് അല്‍പം മുന്‍പ് അറിയിച്ചിരുന്നു. കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളു. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം 80 ശതമാനം പൂര്‍ത്തിയായതായും സംഭവത്തില്‍ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ല സെക്ഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് രേഖപ്പെടത്തുന്നതിന് പാലാരിവട്ടം പൊലീസിന് ഇനി നിയമപ്രശ്നങ്ങള്‍ ഇല്ല. എന്നാല്‍ അറസ്റ്റ് ഉടന്‍ വേണ്ടെന്നായിരുന്നു പൊലീസ് തീരുമാനം. അതിനിടെയാണ് പരിശോധന നടത്തുന്നത്.
Story Highlights: police search for pc george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here