തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; പിന്നില്‍ ഗുണ്ടാപകയെന്ന് സൂചന
തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. വഴയില സ്വദേശി മണിച്ചനാണ് മരിച്ചത്. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അക്രമത്തില്‍ തിരുമല സ്വദേശി ഹരികുമാറിനും പരുക്കേറ്റു. അക്രമത്തിന് പിന്നില്‍ ഗുണ്ടാപകയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ആറാംകല്ലിലെ ആരാമം ലോഡ്ജില്‍ നാലുപേര്‍ മുറിയെടുത്ത് മദ്യപിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടാകുകയും ഇത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ ആക്രമണത്തില്‍ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എങ്കിലും ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ മണിച്ചന്‍ മരിക്കുകയായിരുന്നു.
2011ലെ ഒരു ഇരട്ടകൊലപാതക കേസ് പ്രതിയാണ് മണിച്ചന്‍. നാലുപേരും ലോഡ്ജിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ പരിശോധിച്ച് അക്രമികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
Story Highlights: man hacked to death thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here