Advertisement

തിരുവനന്തപുരത്ത് 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

June 6, 2022
1 minute Read

തിരുവനന്തപുരം അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു. 7500 കിലോയോളം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. മൊത്തവ്യാപാര മാർക്കറ്റായ എം ജെ ഫിഷ് മാർക്കറ്റിലാണ് സംഭവം.

കഴിഞ്ഞ ദിവസം നീണ്ടകര ഹാര്‍ബറിലെ ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം 500 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. ഹാര്‍ബറില്‍ മത്സ്യവുമായി അടുത്ത പത്തോളം വരുന്ന ബോട്ടുകളിലാണ് പരിശോധന നടത്തിയത്.

Read Also: നീണ്ടകര ഹാർബറിൽ മിന്നൽ പരിശോധന; 500 കിലോ പഴകിയ മത്സ്യം പിടികൂടി

പ്രാഥമിക പരിശോധനയില്‍ ചില ബോട്ടുകളില്‍ നിന്നും പിടികൂടിയ അയല കേടുവന്നതാണന്ന് കണ്ടെത്തുകയും ഇവ ഭക്ഷ്യയോഗ്യമല്ലെന്ന് മനിസിലാക്കിയതിനെ തുടര്‍ന്ന് മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു.

Story Highlights: stale fish seized Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top