Advertisement

ആരാണ് ഷാജ് കിരണെന്ന് ഷാഫി; ചെന്നിത്തലക്കൊപ്പമുള്ള ഷാജിന്റെ ഫോട്ടോയുമായി വി.ജോയ്

June 28, 2022
Google News 3 minutes Read
photo Shaj with ramesh chennithala

ഷാജ് കിരണും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നിയമസഭയില്‍ പ്രദര്‍ശിപ്പിച്ച് വി.ജോയ് എംഎല്‍എ. ഷാജ് കിരണ്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രവും പുറത്തുവിട്ടു. ആരായിരുന്നു ഷാജ് കിരണ്‍ എന്ന അടിയന്തര പ്രമേയ അവതരണ വേളയില്‍ ചോദിച്ച ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കുള്ള മറുപടിയാണ് ഈ ചിത്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു ( photo Shaj with ramesh chennithala ).

ഇവിടിരിക്കുന്ന ഭരണപക്ഷത്തെ ആരുടെയും സുഹൃത്തല്ല ഷാജ് കിരണ്‍. ഞങ്ങളുടെ ദല്ലാളുമല്ല ഷാജ്. സ്വപ്‌ന ഒരു ഓഡിയോ പുറത്തു വിട്ടു. രണ്ടു തട്ടിപ്പുകാര്‍ തമ്മിലുള്ള പയ്യാരം പറച്ചിലായിരുന്നു അത്. ഷാജ് കിരണ്‍ ആരാണെന്നും അദ്ദേഹത്തിന്റെ ബന്ധം തെളിക്കുന്നതാണ് താന്‍ പുറത്തു വിട്ട ചിത്രങ്ങളെന്നും വി.ജോയ് പറഞ്ഞു.

Read Also: പലിശയ്ക്ക് വേണ്ടി എന്തുംചെയ്യും നവോദയ സ്വയം സഹായ സംഘം;<br>വീട് വിറ്റ് കടം തീർത്ത് മറ്റൊരു കുടുബം

പ്രതിപക്ഷ നേതാവിന്റെ കളരിയല്ല മുഖ്യമന്ത്രിയുടെ കളരി. അത് അടിയന്തര പ്രമേയ അവതരണ ചര്‍ച്ചയ്ക്ക് ശേഷം പ്രതിപക്ഷത്തിന് മനസിലാകും. സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സ്വപ്‌നമുതല്‍ സരിത വരെയുള്ളവര്‍ അടങ്ങുന്നതാണ് രണ്ടാം എപ്പിസോഡെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‌നയ്ക്ക് നിയമ സഹായം നല്‍കുന്ന സംഘപരിപാര്‍ നേതാവ് കൃഷ്ണരാജ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അടുപ്പക്കാരനാണ്. കൃഷ്ണരാജ് തന്നെ ഫേസ്ബുക്കില്‍ കുറിച്ചത് 29 വര്‍ഷത്തെ ആത്മമിത്രമെന്നാണ്. പി.ടി.തോമസിന്റെ ശിഷ്യന്‍ തൊടുപുഴക്കാരന്‍ ബിജു കൃഷ്ണന്‍, വി.ഡി.സതീശന്റെ ഉറ്റമിത്രം അഡ്വ.കൃഷ്ണരാജ് പിന്നെ പി.സി.ജോര്‍ജ് എന്നിവരുടെ ഈ കൂട്ടുകെട്ടാണ് രണ്ടാം എപ്പിസോഡിന്റെ പിന്നില്‍. രണ്ടാം എപ്പിസോഡ് പൊട്ടിക്കാനിരുന്നത് തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു. എന്നാല്‍ കോടതിയുടെ ചില കാര്യങ്ങള്‍ കാരണം അത് പൊട്ടിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Shafi ask who is shaj Kiran; V. Joy with a photo of Shaj with ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here