കൂടുതല്‍ നേതാക്കളെ ഉദ്ധവ് പക്ഷത്തുനിന്നും അടര്‍ത്തിയെടുക്കാന്‍ ഷിന്‍ഡെ; വിമതരെ പാര്‍ട്ടിയില്‍ നിന്ന് നീക്കി ഉദ്ധവ്

ശിവസേന പിടിച്ചെടുക്കാനുള്ള ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കങ്ങളെ പ്രതിരോധിച്ച് ഉദ്ധവ് താക്കറെ. പാര്‍ട്ടിയുടെ നേതൃപദവിയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെയെ പുറത്താക്കി. ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുള്ള കൂടുതല്‍ നേതാക്കളെ അടര്‍ത്തി തന്നോടൊപ്പം ചേര്‍ക്കാന്‍ ഷിന്‍ഡെ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നടപടി. (uddhav thackeray removes eknath shinde from shivsena)
ഉദ്ധവ് താക്കറെയുടെ പി എ ആയിരുന്ന മിലിന്ദ് നര്‍വേര്‍ക്കര്‍ പുതിയ ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസഭാ വിപുലീകരണത്തില്‍ തിങ്കളാഴ്ചയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നാണ് വിവരം.
ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ വിഭാഗം ഇന്നലെ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പാര്‍ട്ടികളുടെ വിഭജനമോ ലയനമോ ഗവര്‍ണര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നത്. ഷിന്‍ഡെയും ഒപ്പമുള്ള മറ്റ് എംഎല്‍എമാരും മാഹാരാഷ്ട്ര നിയമസഭയില്‍ പ്രവേശിക്കുന്നത് കോടതി ഇടെപട്ട് തടയണമെന്നും ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെട്ടിരുന്നു.
രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ധവ് രാജി വച്ചത്.
Story Highlights: uddhav thackeray removes eknath shinde from shivsena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here