കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നു; അട്ടപ്പാടിയില്‍ താമസിക്കാന്‍ ഭയമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മധു മരിച്ച കേസില്‍ കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നതായി മധുവിന്റെ സഹോദരി. കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദമുണ്ടെന്നും മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു.
കേസില്‍ നിന്ന് പിന്മാറിയാല്‍ 40 ലക്ഷം രൂപയുടെ വീട് നിര്‍മിച്ച് നല്‍കാമെന്നാണ് പ്രദേശവാസിയുടെ വാഗ്ദാനം. അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണിയുണ്ടെന്നും മണ്ണാര്‍ക്കാടേക്ക് താമസം മാറാന്‍ പോകുകയാണെന്നും സരസു പറഞ്ഞു. സംരക്ഷണമാവശ്യപ്പെട്ട് മധുവിന്റെ കുടുംബം എസ്പിക്ക് നിവേദനം നല്‍കി.
Read Also: അട്ടപ്പാടി മധു കേസ്; വനംവകുപ്പ് വാച്ചര്‍ കൂറുമാറി
അതേസമയം മധു കേസില്‍ പന്ത്രണ്ടാം സാക്ഷി കൂറുമാറി. വനംവകുപ്പ് വാച്ചര്‍ അനില്‍കുമാറാണ് കൂറുമാറിയത്. നേരത്തെ കേസിലെ പത്തും പതിനൊന്നും സാക്ഷികള്‍ കൂറുമാറിയിരുന്നു. പത്താംസാക്ഷി ഉണ്ണികൃഷ്ണനും മധുവിന്റെ ബന്ധുകൂടിയായ പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് നേരത്തെ കൂറുമാറിയത്.
വിചാരണ തുടങ്ങിയ വേളയില്‍ തന്നെ സാക്ഷി കൂറുമാറുകയായിരുന്നു. മധുവിനെ അറിയില്ല എന്നും നേരത്തെ പൊലീസ് സമ്മര്‍ദത്തിലാണ് കോടതിയില്‍ മൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു.
Story Highlights: Witnesses demand money says madhu’s sister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here