ഇന്ത്യയുടെ ‘കളക്ടീവ് എഫർട്ട്’; വിൻഡീസിന് 192 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ നാലാമത്തെ ടി-20യിൽ വെസ്റ്റ് ഇൻഡീസിന് 192 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 191 റൺസ് നേടി. ഇന്ത്യൻ നിരയിൽ ആരും ഫിഫ്റ്റി നേടിയില്ലെങ്കിലും ദിനേശ് കാർത്തിക് ഒഴികെ ബാക്കി താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. 44 റൺസെടുത്ത ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമ 33 റൺസെടുത്ത് പുറത്തായി. (india innings west indies)
തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. തുടർബൗണ്ടറികളുമായി രോഹിത് ശർമ ആഞ്ഞടിച്ചപ്പോൾ സൂര്യകുമാർ യാദവും തകർത്തടിച്ചു. ആദ്യ വിക്കറ്റിൽ 53 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം രോഹിത് മടങ്ങി. 16 പന്തുകളിൽ 33 റൺസെടുത്ത താരത്തെ അകീൽ ഹുസൈൻ പുറത്താക്കി. ഏറെ വൈകാതെ സൂര്യകുമാർ യാദവിനെ (24) അൽസാരി ജോസഫും മടക്കി.
Read Also: Commonwealth Games 2022 ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം
മൂന്നാം വിക്കറ്റിൽ ദീപക് ഹൂഡ-ഋഷഭ് പന്ത് സഖ്യം 47 റൺസ് കൂട്ടിച്ചേർത്തു. 19 പന്തുകളിൽ 21 റൺസെടുത്ത ഹൂഡയെ പുറത്താക്കിയ അൽസാരി ജോസഫ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റിൽ സഞ്ജു-പന്ത് സഖ്യവും മികച്ച രീതിയിൽ ബാറ്റ് വീശി. 38 റൺസാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. ഒടുവിൽ 31 പന്തുകളിൽ 44 റൺസെടുത്ത പന്ത് ഒബേദ് മക്കോയുടെ ഇരയായി മടങ്ങി.
ഈ വിക്കറ്റോടെ ഇന്ത്യയുടെ സ്കോറിംഗ് വേഗത താഴ്ന്നു. അവസാന ഓവറുകളിൽ കൃത്യതയോടെ പന്തെറിഞ്ഞ വിൻഡീസ് ബൗളർമാർ ഇന്ത്യയെ പിടിച്ചുനിർത്തി. ഇതിനിടെ ദിനേഷ് കാർത്തിക് (6) ഒബേദ് മക്കോയ്ക്ക് മുന്നിൽ വീണു. അവസാന രണ്ട് ഓവറിൽ അക്സർ പട്ടേൽ നടത്തിയ കൂറ്റനടികളാണ് ഇന്ത്യയെ 190 കടത്തിയത്. അക്സർ (8 പന്തിൽ 20), സഞ്ജു (23 പന്തിൽ 30) എന്നിവർ നോട്ടൗട്ടാണ്.
Story Highlights: india innings west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here