സൂക്ഷ്മപരിശോധനയില്ലാതെ വിജ്ഞാപനം;നിയമ-ഭക്ഷ്യവകുപ്പുകള്‍ തമ്മില്‍ തര്‍ക്കം

നിയമവകുപ്പ് അറിയാതെ വിജ്ഞാപനമിറക്കിയതിനെ തുടര്‍ന്ന് നിയമ-ഭക്ഷ്യവകുപ്പുകള്‍ തമ്മില്‍ തര്‍ക്കം. പൊതുവിതരണ സംവിധാനം ശക്തമാക്കുന്നതിനുള്ള റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയുടെ ഭേദഗതി വിജ്ഞാപനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. അനുമതിയില്ലാതെ പുറപ്പെടുവിച്ച വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് നിയമവകുപ്പ് വ്യക്തമാക്കി. തര്‍ക്കം രൂക്ഷമായതോടെ ഭക്ഷ്യവകുപ്പ് വിജ്ഞാപനം പിന്‍വലിച്ചു. (conflict between state law and food department)
പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയില്‍ ഘടനാപരമായ മാറ്റം വരുത്താനായി ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് 2022 മേയ് 17ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് പ്രസിദ്ധീകരിച്ചെങ്കിലും കരടുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ലഭ്യമായില്ല. തുടര്‍ന്ന് ഭേദഗതി വിജ്ഞാപനം ഭക്ഷ്യവകുപ്പ് അംഗീകരിക്കുകയും ചെയ്തു. ഇത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് നിയമവകുപ്പ് തടസവുമായി എത്തിയത്.
Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി
ഭേദഗതി സംബന്ധിച്ച് നിയമവകുപ്പ് അറഞ്ഞിട്ടില്ലെന്നും വകുപ്പ് അറിയാതെ ഭേദഗതി വരുത്താന്‍ അനുവദിക്കില്ലെന്നും നിയമവകുപ്പ് വ്യക്തമാക്കി. നിയമവകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടായിരിക്കണം നിയമഭേദഗതി കൊണ്ടുവരേണ്ടത്. നിയമവകുപ്പിനോട് കൂടിയാലേചാന പോലും നടത്താതെ ഭേദഗതി കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല. ഭേദഗതി നിലനില്‍ക്കുമോയെന്ന പരിശോധന പോലും ഇല്ലാതെ വിജ്ഞാപനമിറക്കുന്നത് ഉചിതമായ നടപടിയല്ലെന്നും നിയമവകുപ്പ് വ്യക്തമാക്കിയതോടെ നിയമ, ഭക്ഷ്യ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി.
ഒരു തരത്തിലും നിയമവകുപ്പ് ഭേദഗതി അംഗീകരിക്കില്ലെന്ന് വ്യക്തമായതോടെ ഭക്ഷ്യവകുപ്പ് വിജ്ഞാപനം പിന്‍വലിച്ചു. നിയമവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വിജ്ഞാപനം പിന്‍വലിക്കുന്നുവെന്ന പരോക്ഷ പരാമര്‍ശത്തോടെയാണ് ഭക്ഷ്യവകുപ്പിന്റെ ഉത്തരവ്.
Story Highlights: conflict between state law and food department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here