മേയർക്ക് ചെവി കേൾക്കുന്നില്ല; പല ആവശ്യങ്ങളും ഉന്നയിച്ചു, മേയറും കലക്ടറും വാ തുറന്നില്ലെന്ന് സമരസമിതി

വിഴിഞ്ഞം സർവകക്ഷി യോഗം പ്രഹസനമെന്ന് സമരസമിതി. ക്രിയാത്മകമായ ഒരു ചർച്ചയും നടന്നില്ല. മേയറും കലക്ടറും വാ തുറന്നില്ലെന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
മേയറോട് പല ആവശ്യങ്ങളും ഉന്നയിച്ചു. മേയർക്ക് ചെവി കേൾക്കുന്നില്ല. വിഴിഞ്ഞത്ത് ക്രമസമാധാന പ്രശ്നമില്ല. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാതെ ഒരു ഒത്തുതീർപ്പിനുമില്ലെന്ന് ഫാ.തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
അതേസമയം, തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണ പദ്ധതി പ്രദേശത്ത് നടത്തി വരുന്ന രാപ്പകല്‍ ഉപരോധ സമരത്തില്‍ ക്രമസമാധാനം സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പു മന്ത്രി ജി.ആര്‍.അനില്‍ എന്നിവരും പങ്കെടുത്തു.
മേയര്‍ ആര്യ രാജേന്ദ്രന്‍, എം.വിന്‍സന്റ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ അതിരൂപതാ പ്രതിനിധികളായ ഫാദര്‍ മൈക്കിള്‍ തോമസ്, ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് എന്നിവരും സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു.
Story Highlights: Vizhinjam all-party meeting called a farce by the strike committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here