ഗവര്‍ണര്‍-മുഖ്യമന്ത്രി വാക്‌പോരില്‍ പ്രതിപക്ഷം പങ്കാളിയല്ല; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ പ്രതിപക്ഷ നിലപാട് വ്യക്തമാക്കി വി ഡി സതീശന്‍. ഗവര്‍ണര്‍-മുഖ്യമന്ത്രി വാക്‌പോരില്‍ പ്രതിപക്ഷം പങ്കാളികളല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്ന് ഗവര്‍ണര്‍ തെറ്റ് ചെയ്തപ്പോള്‍ സര്‍ക്കാരിന് പരാതിയില്ലായിരുന്നു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന നാടകത്തില്‍ പ്രതിപക്ഷം പങ്കാളിയാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കരുതെന്നാണ് പ്രതിപക്ഷ നിലപാട്. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടാണ് ശരി. തന്നെ കയ്യേറ്റം ചെയ്യാനുള്ള ഗവര്‍ണറുടെ ആരോപണം താന്‍ വിശ്വസിക്കുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തപ്പോള്‍ അതിന് ഗവര്‍ണര്‍ കൂട്ടുനിന്നു. ഇപ്പോള്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോഴാണ് ഗവര്‍ണറെ ആര്‍എസ്എസ് -ബിജെപി വക്താവൊക്കെയായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Read Also: മുഖ്യമന്ത്രിയും ഗവര്‍ണറും രാജിവയ്ക്കണം, തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ യോഗ്യരല്ല : രമേശ് ചെന്നിത്തല
ഗവര്‍ണറുമായി യുദ്ധത്തിനില്ലെന്ന് മന്ത്രി കെ രാജന്‍ ഇന്ന് പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി യുദ്ധം ചെയ്യാന്‍ സര്‍ക്കാരിന് താത്പര്യമില്ല. മുഖ്യമന്ത്രി പറയുന്നത് സര്‍ക്കാര്‍ നിലപാടാണ്. ഗവര്‍ണര്‍ക്ക് പറയാനുള്ളത് അദ്ദേഹം പറയട്ടെ. ആരും ഭരണഘടനാ അതിരുകള്‍ ലംഘിക്കരുതെന്ന് എന്നും റവന്യുമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി.
Read Also: ഗവർണർക്ക് സമചിത്തതയില്ല, പറയുന്നത് ലോകത്താരും വിശ്വസിക്കാത്ത കാര്യം; എം.വി ഗോവിന്ദന്‍
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ശീതയുദ്ധം തുടരുന്നതിനിടെയാണ് മന്ത്രിമാരുടെ പ്രസ്താവനകള്‍. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് രംഗത്തെത്തി.
Story Highlights: vd satheesan about clash between governor and govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here