‘എന്റെ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ അതിന് കാരണം ഭർത്താവ്’; കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ഡയറിക്കുറിപ്പ് ട്വന്റിഫോറിന്; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം ചടയമംഗലത്ത് വീട്ടിൽ ഭർത്തൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് കണ്ണൻ നായർ പൊലീസ് കസ്റ്റഡിയിൽ. ഐശ്വര്യയുടെ വീട്ടിൽനിന്നും ഐശ്വര്യ ഉപയോഗിച്ചിരുന്ന ഡയറി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തുകയും അതിൽ ഐശാര്യ അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചും, തന്റെ ജീവൻ നഷ്ട്ടപെടുകയാണെങ്കിൽ അതിനു കാരണം ഭർത്താവായ കണ്ണൻ നായരാണെന്നും എഴുതിയിട്ടുണ്ട്. ചടയമംഗലം പോലീസ് ആത്മഹത്യ പ്രേരണ, ഗാർഹികപീഡനം എന്നിവയടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( aiswarya unnithan diary note found )
സെപ്റ്റംബർ പതിനഞ്ചാം തിയതിയാണ് ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ സാരിയിൽ കെട്ടിതൂങ്ങിമരിക്കുകയായിരുന്നു. ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭർത്താവ്. ഇവർക്ക് ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷം ഒരു വർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസിലിംഗ് നടത്തി ഒരുമിച്ചു താമസിച്ചുവരുകയുമായിരുന്നു.
എന്നാൽ തന്റെ സഹോദരി ഭർത്താവിൽ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യചെയ്തതെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പൊലീസിൽ ഐശര്യയുടെ സഹോദരൻ പരാതി നൽകിയിരുന്നു. തുടർന്ന് ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭർത്താവ് കണ്ണൻ നായർ അഭിഭാഷകനാണ്.
Story Highlights: aiswarya unnithan diary note found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here