ധനസഹായം ലഭിച്ചത് ഉദ്ഘാടനത്തിൽ നൽകിയ ഏഴ് കുടുംബങ്ങൾക്ക് മാത്രം; മത്സ്യ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ധനസഹായം വഴിമുട്ടി

വിഴിഞ്ഞം സമരത്തിൻ്റെ പശ്ചാത്തലത്തിൽ മത്സ്യ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ധനസഹായം വഴിമുട്ടി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വാടകവീടുകളിലേക്ക് മാരാൻ നൽകുന്ന ധനസഹായം ഏഴ് പേർക്ക് മാത്രമാണ് ഇതുവരെ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. മത്സ്യ തൊഴിലാളികളുടെ നിസ്സഹകരണം പ്രതിസന്ധിയ്ക്ക് കാരണമാക്കിയെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട് ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 102ഉം ബന്ധുവീടുകളിലായി 182ഉം മത്സ്യ തൊഴിലാളി കുടുംബങ്ങളാണ് കഴിയുന്നത്. ഇവരിൽ വാടക വീടുകളിലേക്ക് മാറാനായി പണം സ്വീകരിച്ചത് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ ധനസഹായം കൈമാറിയ ഏഴ് കുടുംബങ്ങൾ മാത്രമാണ്.
ഉദ്ഘാടനം കഴിഞ്ഞ് 15 ദിവസത്തിനിടെ സർക്കാരിന് ഒഴിപ്പിക്കാനായത് ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ്. വാടകത്തുകയായി 5500 രൂപ മതിയാകില്ലെന്നും അഡ്വാൻസ് തുക കൂടി സർക്കാർ നൽകണമെന്നതുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
ആവശ്യമെങ്കിൽ മൂന്ന് മാസത്തെ വാടകത്തുകയായ 16500 രൂപ അഡ്വാൻസായി നൽകാനാകുമെന്ന് സർക്കാർ അറിയിക്കുമ്പോഴും മത്സ്യത്തൊഴിലാളികൾ അനുനയത്തിനൊരുക്കമല്ല. ബന്ധുവീടുകളിലുള്ള 44 കുടുംബങ്ങൾക്ക് കൂടി അടുത്ത ഘട്ടത്തിൽ പണം കൈമാറുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കള്കടറുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമരസമിതി ഉൾപ്പടെയുള്ളവരുമായി സമവായചർച്ചകളും തുടരുകയാണ്.
മുട്ടത്തറയിലെ പത്ത് ഏക്കർ ഭൂമിൽ പുനരധിവാസത്തിനായി ഫ്ലാറ്റ് സമുച്ചയം നിർമിക്കുംവരെ വാടകവീടുകളിലേക്ക് മാറ്റാണ് സർക്കാർ ശ്രമമാണ് പ്രതിസന്ധിയിലായത്. എന്നാൽ അപ്പോഴും ഫ്ലാറ്റുകൾ സ്വീകാര്യമല്ലെന്നും സ്ഥലം പതിച്ചുനൽകണമെന്നുമുള്ള വിഴിഞ്ഞം സമരസമിതിയുടെ നിലപാട് പ്രശ്നപരിഹാരത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.
Story Highlights: fisherman compensation halted report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here