Advertisement

സവർക്കറിന്റെ ഫോട്ടോ ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറിൽ; ഒടുവിൽ ഗാന്ധിയുടെ ചിത്രം വച്ച് സവർക്കറിനെ മറച്ചു

September 21, 2022
Google News 2 minutes Read
Savarkar's photo on Bharat Jodo Yatra campaign banner

ആർ.എസ്.എസ് നേതാവ് സവർക്കറിന്റെ ഫോട്ടോ ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറിൽ ഇടം പിടിച്ചത് വിവാദമായി. കോൺഗ്രസ് നേതാവും ആലുവ എം.എൽ.എയുമായ അൻവർ സാദത്തിന്റെ സ്വന്തം പഞ്ചായത്തായ ചെങ്ങമനാട്ടിലെ അത്താണി എന്ന പ്രദേശത്താണ് സംഭവം നടന്നത്. കോൺഗ്രസിന്റെ നിലവിലെ ബ്ലോക്ക് മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൂറ്റൻ ബാനറിലാണ് ആർ.എസ്.എസ് സ്ഥാപക നേതാവ് സവർക്കറും ഇടം പിടിച്ചത്. ( Savarkar’s photo on Bharat Jodo Yatra campaign banner ).

സംഘ പരിവാർ നേതാവിന്റെ ചിത്രം വിവാദമായതോടെ ഗാന്ധിയുടെ ചിത്രം വച്ച് സവർക്കറിനെ മറച്ചു. സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ
ജോഡോ യാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ച ദിവസം കോൺഗ്രസ് മണ്ഡലം പ്രസിഡന്റടക്കമുള്ളവർ ബി.ജെ.പിയിൽ ചേർന്നതും കോൺഗ്രസിന് തിരിച്ചടിയായി.

Read Also: 13 ദിവസം, 285 കിലോമീറ്റര്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

അതിനിടെ, പാർട്ടി നിർദേശിച്ചാൽ കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു. തന്റെ വ്യക്തിപരമായ ആഗ്രഹം രാഹുൽ ഗാന്ധി അധ്യക്ഷൻ ആകണം എന്നതാണ്. അധ്യക്ഷനായി രാഹുൽ ഭാരത് ജോഡോ യാത്ര നയിച്ചാൽ പ്രഭാവമേറും.

ഗാന്ധി കുടുംബത്തിന് തന്നിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയാകുമോ കോൺഗ്രസ് പ്രസിഡൻറാവുമോ എന്ന ചോദ്യത്തിന് കാലം തെളിയിക്കും എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. എന്നാൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ചർച്ചകൾ ഊർജിതമാകവെ ശശി തരൂർ വോട്ടർപട്ടിക പരിശോധിക്കാൻ എ.ഐ.സി.സി. ആസ്ഥാനത്തെത്തിയിട്ടുണ്ട്.

Story Highlights: Savarkar’s photo on Bharat Jodo Yatra campaign banner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here