pfi ban ആർഎസ്എസിൻ്റെയും എസ്പിഡിപിഐയുടെയും നിലനില്പ് പരസ്പര സഹായത്തോടെ; വി ഡി സതീശൻ

ആർഎസ്എസിൻ്റെയും എസ്പിഡിപിഐയുടെയും നിലനില്പ് പരസ്പര സഹായത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസും ഇതുപോലെ തന്നെ പ്രവർത്തിക്കുന്ന സംഘടനയാണ്. വെറുപ്പും വിദ്വേഷവും പരത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത് എന്നും വിഡി സതീശൻ പറഞ്ഞു. (popular front rss satheesan)
Read Also: കേരളത്തിലെ ഉന്നത രാഷ്ട്രീയ-സാമൂഹ്യ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലിസ്റ്റ് തയ്യാറാക്കി; എൻഐഎ
“ഒരു കാരണവശാലും ഇത്തരം ശക്തികൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. അവരെ നിയന്ത്രിക്കണം. വർഗീയമായ വിഭജനം നടത്താൻ പാടില്ല. ഭാരത് ജോഡോ യാത്രയുടെ സന്ദേശവും അത് തന്നെയാണ്, ഒന്നിപ്പിക്കാനാണ്. പോപ്പുലർ ഫ്രണ്ടിൻ്റെയാണെങ്കിലും ആർഎസ്എസിൻ്റെയാണെങ്കിലും പ്രവർത്തനങ്ങൾ വിഭജിപ്പിക്കുകയാണ് ലക്ഷ്യം. വെറുപ്പും വിദ്വേഷവും പരത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. അതിനെ രാഷ്ട്രീയമായി ചെറുക്കും. ആർഎസ്എസും ഇതുപോലെ തന്നെ പ്രവർത്തിക്കുന്ന സംഘടനയാണ്. വെറുപ്പും വിദ്വേഷവും തന്നെയാണ് അവരുടെയും. ഇപ്പൊ ബാലൻസ് ചെയ്യാൻ വേണ്ടി പറയുകയല്ല. അവരും ഇതുതന്നെയാണ് പണി. അവരും ഇതുപോലെ തന്നെ ജോലി ചെയ്യുന്ന ആളുകളാ. ഇതുപോലെ തന്നെ വെറുപ്പാണ്.”- വിഡി സതീശൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് നിരോധനം മുസ്ലിം ലീഗ് സ്വാഗതം ചെയ്തിരുന്നു. പണ്ട് ആർഎസ്എസും നിരോധിച്ചിരുന്നു. പക്ഷേ കൂടുതൽ ഊർജ്ജസ്വലതയോടെ അവർ തിരികെവന്നു. ഇതിനെ ആശയപരമായി നേരിടുകയും അതിനെ വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം എന്നും എംകെ മുനീർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലർ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
Read Also: ‘പോപ്പുലർ ഫ്രണ്ട് ഏത് ഇസ്ലാമിൻ്റെ പ്രതിനിധികളാണ്?’; നിരോധനം സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്
കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിൻ്റെ താത്പര്യങ്ങൾ ഹനിക്കാനാണ്. അൽ ഖെയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജൻസികൾ അറിയിച്ചിരുന്നു. ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവർത്തനം. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘടന പരിശീലനം നടത്താൻ ക്യാമ്പുകൾ നടത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ എത്തിച്ചു. സംഘടന ഏറെ വ്യാപിച്ചിരിക്കുന്നു. ഇപ്പോൾ നിരോധിച്ചില്ലെങ്കിൽ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എൻഐഎ, ഇഡി തുടങ്ങിയ ഏജൻസികൾ റിപ്പോർട്ട് നൽകി.
Story Highlights: popular front ban rss vd satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here