Advertisement

ഫേസ്ബുക്കിൻ്റെ മാതൃ കമ്പനി ‘മെറ്റ’യെ തീവ്രവാദ സംഘടനയിൽപെടുത്തി റഷ്യ

October 11, 2022
Google News 2 minutes Read
Meta Russia terrorist organisation

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്പ് തുടങ്ങിയ സമൂഹമാധ്യമ ആപ്പുകളുടെ മാതൃകമ്പനിയായ ‘മെറ്റ’യെ തീവ്രവാദ സംഘടനയിൽപെടുത്തി റഷ്യ. ഈ വർഷാരംഭത്തിൽ മെറ്റ തീവ്രവാദ കമ്പനിയാണെന്ന് കാട്ടി ഒരു റഷ്യൻ കോടതി രാജ്യത്ത് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയിരുന്നു. യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഒരു മാസത്തിനു ശേഷം മെറ്റ സിഇഒയും ഫേസ്ബുക്ക് സ്ഥാപകനുമായ മാർക്ക് സക്കർബെർഗ് ഉൾപ്പെടെയുള്ളവരെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യ വിദേശകാര്യ മന്ത്രാലയം വിലക്കി. തുടർന്നാണ് മെറ്റയെ റഷ്യ തീവ്രവാദ സംഘടനയിൽ പെടുത്തിയിരിക്കുന്നത്. (Meta Russia terrorist organisation)

Read Also: യുക്രൈയ്നിലെ റഷ്യൻ ആക്രമണങ്ങളിൽ പ്രതികരണവുമായി ഇന്ത്യ

ഇക്കഴിഞ്ഞ തിങ്കളാഴ്ച യുക്രൈൻ്റെ വിവിധ ഇടങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യക്കെതിരായ നടപടി.

ഭൂമുഖത്ത് നിന്ന് യുക്രൈനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി ആരോപിച്ചിരുന്നു. രാജ്യത്തുടനീളം നടക്കുന്ന ആക്രമണത്തിൽ പൗരന്മാർ മരിച്ചു വീഴുന്നു. ഇത് അവസാനിപ്പിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.

“അവർ ഞങ്ങളെ നശിപ്പിക്കാനും ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും ശ്രമിക്കുന്നു…നഗരത്തിലെ വീടുകളിൽ ഉറങ്ങുന്ന പൗരന്മാരെ മിസൈൽ വർഷിച്ച് കൊലപ്പെടുത്തുന്നു. ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെയും കൊല്ലുന്നു. യുക്രൈനിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു, മിസൈലുകൾ പതിക്കുന്നു. നിർഭാഗ്യവശാൽ ആളുകൾ മരിക്കുന്നു ചിലർക്ക് പരുക്കേൽക്കുന്നു.” – ടെലിഗ്രാം സന്ദേശത്തിൽ സെലെൻസ്‌കി പറയുന്നു.

യുക്രൈന്റെ തലസ്ഥാന നഗരിയായ കീവിലാണ് റഷ്യ മിസൈൽ വർഷം നടത്തിയത്. നേരത്തെ നിർണായക മേഖലകൾ കൈവിട്ട റഷ്യ നടത്തുന്ന പ്രത്യാക്രമണമാണിത്. കീവിൽ പലയിടത്തായി സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ പരമ്പര തന്നെയുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാവിരെ എട്ടരയ്ക്ക് ശേഷം ഷെവ്‌ചെങ്കീവ് ജില്ലയിൽ പലയിടത്തും സ്‌ഫോടനങ്ങൾ നടന്നതായി മേയർ പറയുന്നു. ഇത് തലസ്ഥാന നഗരയുടെ മധ്യത്തിലാണ്. നാലോളം മിസൈലുകളാണ് കീവിനെ ലക്ഷ്യമിട്ട് എത്തിയതെന്നാണ് വിവരം.

Read Also: ഭൂമുഖത്ത് നിന്ന് ഞങ്ങളെ തുടച്ചുനീക്കാൻ റഷ്യ ശ്രമിക്കുന്നു: കീവിലെ മിസൈൽ ആക്രമണത്തിൽ സെലൻസ്കി

റഷ്യയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കണമെന്നും ശത്രുത വളർത്തുന്നത് ആരുടേയും താല്പര്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കി. സംഘർഷം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചയ്ക്ക് ഇരു കൂട്ടരും തയ്യാറാകണം. എല്ലാ സമാധാന ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

Story Highlights: Meta Facebook Russia terrorist organisation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here