Advertisement

ബംഗ്ലാവും കൊട്ടാരവും മാത്രമല്ല വില്യം രാജകുമാരന് സ്വന്തമായി ജയിലും

October 11, 2022
Google News 2 minutes Read

എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന്, വില്യം രാജകുമാരൻ തന്റെ പിതാവിന്റെ ഏകദേശം 400 മില്യൺ ഡോളർ വിലവരുന്ന വസ്തുവകകളാണ് ഏറ്റെടുത്തിരിക്കുന്നത്. വില്യമിന് കൈമാറിയ എസ്റ്റേറ്റുകളിൽ ചാൾസ് രാജാവിന്റെ പ്രിയപ്പെട്ട ഹൈഗ്രോവ് വീടും നിരവധി വസ്തുവകകളും ലഭിച്ചു. കൂടാതെ വില്യം രാജകുമാരന് ലഭിച്ച വസ്തുവകകളിൽ ഒരു ജയിലും ഉൾപ്പെടുന്നു. പുരുഷന്മാരെ പാർപ്പിക്കുന്ന സി കാറ്റഗറിയിൽ ഉൾപ്പെടുന്ന എച്ച്എംപി ഡാർട്ട്മൂർ എന്ന ജയിലാണ് ലഭിച്ചിട്ടുള്ളത്. ഇവിടുത്തെ അന്തേവാസികൾക്ക് തടവുശിക്ഷയുടെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഏതെങ്കിലും മേഖലയിൽ തൊഴിൽ ചെയ്യാനും പുനരധിവാസത്തിനുമുള്ള പരിശീലനം നൽകുന്ന കേന്ദ്രമായാണ് ഈ ജയിൽ പ്രവർത്തിക്കുന്നത്.

1809ൽ പ്രവർത്തനം ആരംഭിച്ച ജയിൽ ഡെവൻ പ്രവിശ്യയിലെ പ്രിൻസ് ടൗണിലാണ് സ്ഥിതി ചെയ്യുന്നത്. പൈതൃകപട്ടികയിൽ ഇടംപിടിച്ച ജയിലാണിത്. ചരിത്രപരമായും വാസ്തുവിദ്യാപരമയും ഏറെ പ്രത്യേകതകൾ ഉള്ള കെട്ടിടമാണിത്. യുദ്ധത്തടവുകാരെ പാർപ്പിച്ചതടക്കമുള്ള ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നതിനായി ഡാർട്ട്മൂർ ജയിൽ മ്യൂസിയവും തുറന്നിട്ടുണ്ട്. ആറ് വിങ്ങുകളായാണ് ജയിൽ നിർമിച്ചിരിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസം മുതൽ സർവകലാശാല വിദ്യാഭ്യാസം വരെ തടവുകാർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ തൊഴിൽ പരിശീലനവും നൽകുന്നുണ്ട്.

ജയിൽ സൗകര്യങ്ങൾ കേട്ടിട്ട് കൊള്ളാമെന്ന് തോന്നുന്നുണ്ടോ? എന്നാൽ അപര്യാപ്തമായ സൗകര്യങ്ങളും ശുദ്ധവായുവിന്റെ അഭാവവും മൂലം 270 ഓളം അമേരിക്കൻ യുദ്ധത്തടവുകാരും ഫ്രാൻസ് സ്വദേശികളായ 1200 ൽപരം തടവുകാരും ഇവിടെ മരണപ്പെട്ടിരുന്നു. അങ്ങനെയൊരു ചരിത്രവും ഈ ജയിലിന് പറയാനുണ്ട്. പിന്നീട് നീണ്ട 35 വർഷങ്ങളാണ് ജയിൽ അടച്ചിരിട്ടിരിക്കുന്നത്. 1920 ലാണ് യുകെയിലെ കുറ്റവാളികളെ ജയിലിൽ പാർപ്പിച്ച് തുടങ്ങിയത്. കൊലപാതകികളും മോഷ്ടാക്കളും അടക്കം ബ്രിട്ടൻ കണ്ടതിൽ വച്ച് ഏറ്റവും കൊടുംകുറ്റവാളികളിൽ പലരും ഇവിടെ പാർത്തിട്ടുണ്ട്.

Story Highlights: Prince William now owns a prison that housed Britain’s most dangerous convicts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here