ഗുജറാത്തിലെ തൂക്കുപാലം അപകടം: മരണസംഖ്യ 60 ആയി; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 60 ആയി. സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
મોરબીની દુર્ઘટનામાં જીવ ગુમાવનાર નાગરિકોના પરિવારજનો પ્રત્યે સંવેદના વ્યક્ત કરું છું. રાજ્ય સરકાર પ્રત્યેક મૃતકના પરિવારજનને ચાર લાખ રૂપિયા અને ઇજાગ્રસ્તોને ૫૦,૦૦૦ રૂપિયાની સહાય આપશે.
— Bhupendra Patel (@Bhupendrapbjp) October 30, 2022
ഇന്ന് വൈകിട്ട് 6.30ഓടെയാണ് മച്ചു നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നത്. അപകടം നടക്കുമ്പോൾ പാലത്തിൽ 500ഓളം ആളുകളുണ്ടായിരുന്നു എന്നാണ് നാട്ടുകാർ നൽകിയ വിവരം. ഇന്ന് ഒഴിവ് ദിവസമാണ്. കൂടാതെ ചത്പൂജ ദിനം കൂടിയാണ്. അതുകൊണ്ടു തന്നെ അ ഏറെ ആളുകൾ പ്രദേശങ്ങൾ സന്ദർശിക്കാനും മറ്റും ഏറെ ആളുകളെത്തിയിരുന്നു. പ്രദേശത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് പാലം.
40 പേരുടെ മരണം ഇതിനകം തന്നെ ആ സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂറിലേറെ പേർ ഇപ്പോഴും തകർന്ന പാലത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടപ്പുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദുരന്തമുണ്ടായി പതിനഞ്ച് മിനിറ്റിനകം തന്നെ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
ദുരന്തത്തിന് ഇരയായവർക്ക് എത്രയും വേഗം സഹായം എത്തിക്കാനുള്ള നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുണ്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രി അൽപ്പസമയത്തിനകം തന്നെ പ്രദേശത്ത് എത്തും. തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടുകൂടിയാണ് ഈ സംഭവത്തെ ഭരണകൂടം കാണുന്നത്.
Story Highlights: gujarat bridge collapse 60 death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here