ഷാരോണ്‍ വധക്കേസ്: കഷായം വാങ്ങിയ ആയുര്‍വേദ ആശുപത്രിയില്‍ ഗ്രീഷ്മയുടെ അമ്മയുമായി തെളിവെടുപ്പ്

പാറശാല ഷാരോണ്‍ വധക്കേസില്‍ പൂവാറിലെ ആയുര്‍വേദ ആശുപത്രിയില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. ഗ്രീഷ്മയുടെ മാതാവ് കഷായ വാങ്ങിയ ഗായത്രി ആശുപത്രിയിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഇവിടെ നിന്ന് വാങ്ങിയ കഷായത്തിലാണ് ഗ്രീഷ്മ വിഷം കലര്‍ത്തിയത്. (sharon raj murder case police evidence collection in ayurveda hospital)
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മ്മല്‍ എന്നിവരുമായാണ് ആയുര്‍വേദ ആശുപത്രിയില്‍ തെളിവെടുപ്പ് നടക്കുന്നത്. ഗ്രീഷ്മയുടെ അമ്മ ഗായത്രി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആ സമയത്ത് വാങ്ങിയ കഷായത്തിലാണ് ഗ്രീഷ്മ വിഷം കലര്‍ത്തിയത്. എത്ര കാലം സിന്ധു ഇവിടെ ചികിത്സയിലുണ്ടായിരുന്നു, എത്ര തവണ മരുന്നുകള്‍ വാങ്ങി എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പൊലീസ് തേടുന്നത്. കഷായക്കുപ്പി ഉപേക്ഷിക്കാന്‍ ഗ്രീഷ്മയുടെ അമ്മാവന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ
കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരെ പ്രതി ചേര്‍ത്തത്. അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യം ചെയ്യും. ഇവര്‍ക്കും തെളിവ് നശിപ്പിച്ചതില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം സംഭവ ദിവസം ഷാരോണ്‍ രാജ് ധരിച്ച വസ്ത്രം ഫോറന്‍സിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും. ഇത് ഇന്നു തന്നെ ഫോറന്‍സിക് പരിശോധനക്ക് അയക്കും. ഷാരോണിന്റെ ഫോണും ശാസ്ത്രീയ പരിശോധനക്ക് അയക്കും.
Story Highlights: sharon raj murder case police evidence collection in ayurveda hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here